മുംബൈ: ഷീന ബോറ കൊലക്കേസില്‍ സുപ്രധാന വഴിത്തിരിവ്. കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെടുത്തു. ഇന്ദ്രാണിയുടെ രണ്ടാമത്തെ ഭര്‍ത്താവ് സഞ്ജീവ് ഖന്ന കൊലപാതകത്തിലെ തന്റെ പങ്ക് സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രധാനപ്രതികളായ ഇന്ദ്രാണി മുഖര്‍ജിയെയും സഞ്ജീവ് ഖന്നയെയും ചോദ്യം ചെയ്യലിനായി മുംബൈ പോലീസ് ഖാര് പോലീസ് സ്റ്റേഷനില്‍ ഇന്നലെ കൊണ്ടുവന്നിരുന്നു.
കഴിഞ്ഞ 25 നാണ് കേസില്‍ ഇന്ദ്രാണിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇവരെ ബാന്ദ്ര കോടതിയില്‍ ഹാജരാക്കുകയും 31 വരെ റിമാന്‍ഡ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ വിട്ടു. അതേ ദിവസം തന്നെ ഇന്ദ്രാണിയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് നല്‍കിയാണ് ഷീനയെ കൊലപ്പെടുത്തിയതെന്നാണ് െ്രെഡവര്‍ പോലീസിനോട് പറഞ്ഞത്. െ്രെഡവറെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന കൊലപാതത്തിന്റെ ചുരുളഴിഞ്ഞത്. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷീന.
ഷീനയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ശരീര അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇത് ഷീനയുടേത് തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയാല്‍ അത് ഈ കേസിലെ സുപ്രധാന തെളിവായി മാറും. 2012 ഏപ്രില്‍ 24 നാണ് സ്യൂട്ട്കേസിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് തിരിച്ചറിയാനാകാതെ വന്നതോടെ കുറച്ചുദിവസത്തിന് ശേഷം മറവ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ഷീനയുടെ സഹോദരന് മിഖായിലിനെയും മുന്‍ കാമുകന് രാഹുല്‍ മുഖര്‍ജിയെയും പോലീസ് ചോദ്യംചെയ്തിരുന്നു. അറസ്റ്റിലായ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകനാണ് രാഹുല്‍. ഷീനയെ കാണാനില്ലെന്ന് ഇയാള്‍ 2012ല്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ പരാതിയുമായി മുന്നോട്ടുപോവാത്തതെന്താണെന്നാണ് പോലീസ് വിശദീകരണം തേടിയത്.
ഷീനയുമൊത്ത് ഇയാള്‍ താമസിച്ചിരുന്ന രണ്ട് ഫഌറ്റുകളും പോലീസ് പരിശോധിച്ചു. കൊലയുടെ യഥാര്‍ഥകാരണം തനിക്കറിയാമെന്നും അമ്മ വെളിപ്പെടുത്തിയില്ലെങ്കില്‍ താനതു പറയുമെന്നും കഴിഞ്ഞദിവസം മിഖായില്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഷീനയുടെ ഇളയ സഹോദരനും ഇന്ദ്രാണി മുഖര്‍ജിയുടെ മകനുമാണ് മിഖായില്‍. തന്റെ ജീവനു ഭീഷണിയുണ്ടെന്നാണ് മിഖായില്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സഹോദരിയെക്കുറിച്ച് താന്‍ കൂടെക്കൂടെ അമ്മയോടു ചോദിക്കാറുണ്ട്. എന്നാല്‍, അവള് യുഎസ്സില്‍ സുഖമായിരിക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ഫെയ്സ്ബുക്കിലൂടെ സഹോദരിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, മിഖായില്‍ വ്യക്തമാക്കി.
റിലയന്‍സ് മുംബൈ മെട്രോയില്‍ ഉദ്യോഗസ്ഥയായിരുന്ന ഷീന സ്ഥാപനത്തിന് ഇ-മെയില്‍ ചെയ്ത രാജിക്കത്ത് അയച്ചതാരാണെന്നു കണ്ടെത്താന്‍ പോലീസ് ശ്രമിക്കുകയാണ്. കൊലപാതകത്തിനു ശേഷം ഷീനയുടെ ഇ മെയിലില്‍ നിന്ന് ഇന്ദ്രാണിയാണോ മെയില്‍ അയച്ചതെന്നാണ് പരിശോധിക്കുന്നത.് ഒരു സിനിമാ കഥയെ വെല്ലുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും ഈ സംഭവത്തില്‍ പുറത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: