കൊച്ചി: ‘അമൃത ഫീറ്റല്‍ കെയര്‍ സെന്റര്‍’ എന്ന പേരില്‍ 10 വിഭാഗത്തിലെ ഡോക്ടര്‍മാരെ ഏകോപിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഗര്‍ഭസ്ഥ ശിശു ചികിത്സാ വിഭാഗത്തിനു അമൃതയില്‍ തുടക്കമായി. ഇതിനോടൊപ്പം ‘ഫീറ്റകോണ്’ ദേശീയ സമ്മേളനവും തുടങ്ങി.
‘അമൃത ഫീറ്റല്‍ കെയര്‍ സെന്ററി’-ന്റെ ഔപചാരിക ഉല്‍ഘാടനം ഹൈബി ഈഡന് എംഎല്‍എ നിര്‍വഹിച്ചു. ഗര്ഭ്സ്ഥശിശുക്കള്ക്കു വേണ്ടി ഏഷ്യയില്‍ തന്നെ ആദ്യമായി തുടങ്ങുന്ന നൂതന വിഭാഗം കേരളത്തിന് അഭിമാനകരമായ നേട്ടമാണ് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഹൈബി ഈഡന് പറഞ്ഞു.
മാതാ അമൃതാനന്ദമയി ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ത്യാഗമനോഭാവം വളര്‍ത്തിയെടുത്താല്‍ നമുക്ക് എല്ലാം നേടിയെടുക്കാന്‍ സാധിക്കും. അത് നിഷ്കളങ്കമായ മനസ്സിനു മാത്രമേ സാക്കുവെന്നു സ്വാമി പറഞ്ഞു.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന് നായര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ:സഞ്ജീവ് കെ. സിങ്ങ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ: രാധാമണി, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ: ബാലു വൈദ്യനാഥന്, സമ്മേളനത്തിന്റെ ഓര്‍ഗനൈസിങ്ങ് പ്രസിഡന്റ് ഡോ: മോഹന്‍ എബ്രഹാം, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ:വിവേക് ക്യഷ്ണന്, അമേരിക്കയിലെ സിന്‍സിനാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഫീറ്റല്‍ കെയര്‍ സെന്റര്‍ സര്‍ജിക്കല്‍ ഡയറക്റ്റര്‍ ഡോ:ഫുണ്ട് യെന്‍ ലിം, ചെന്നൈ മെഡിസ്കാന്‍ ഡയറക്ടര്‍ ഡോ: എസ് സുരേഷ്, ചെന്നൈ സീതാപതി ക്ലിനിക്ക് ആന്റ് ഇ.വി.കെ. മെഡിക്കല്‍ സെന്റര്‍ ഡയറക്റ്റര്‍ ഡോ: ഉമ റാം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു
ജന്മവൈകല്യമുള്ള ഗര്‍ഭസ്ഥശിശുവിനെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തെടുത്ത് വൈകല്യങ്ങള്‍ ശസ്ത്രക്രിയയിലൂടെ മാറ്റി തിരിച്ച് ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിക്കുന്നു. പിന്നീട് ശിശുവിന്റെ വളര്‍ച്ച പൂര്‍ത്തിയാവുമ്പോള്‍ സിസേറിയന് ചെയ്ത് ശിശുവിനെ പുറത്തെടുക്കാന്‍ സാധിക്കുന്നു. അങ്ങനെ ശിശുവിന് ഉണ്ടാകുമായിരുന്നകേടുപാടുകളെ ഒഴിവാക്കുക സാധ്യമാകുന്നു. ഇത് ഇന്ത്യയിലേതെന്നല്ല, ഏഷ്യയില്‍ തന്നെ ആദ്യത്തെ സംരംഭമാണ്. ഫീറ്റല്‍ മെഡിസിന്, പെരിനേറ്റോളജി, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക്സ് ജനറ്റിക്സ്, പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് ന്യൂറോളജി, സൈറ്റൊജനറ്റിക്സ്, ബയോകെമിസ്ട്രി, പാത്തോളജി എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇത് പ്രവര്‍ത്തിച്ചു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: