കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് ബിജെപി ബൂത്ത് സെക്രട്ടറിയെ സിപിഎം ക്രിമിനലുകള്‍ വെട്ടിക്കൊന്നു. വാസുപുരം കാട്ടൂര്‍ വീട്ടില്‍ മണിയുടെ മകന് അഭിലാഷ്(31) ആണ് അക്രമികളുടെ വെട്ടേറ്റു മരിച്ചത്.
വാസുപുരത്തെ ഓട്ടോറിക്ഷാ െ്രെഡവറും ബിഎംഎസ് ഓട്ടോ തൊഴിലാളി യൂണിയന് ഭാരവാഹിയുമായിരുന്നു അഭിലാഷ്. തിരുവോണ ദിവസം ഉച്ചതിരിഞ്ഞ് 4 മണിയോടെയാണ് സംഭവം. ഉത്രാട ദിവസം രാത്രി 8 മണിയോടെ പാര്‍ട്ടി ക്രിമിനലുകള്‍ സംഘം ചേര്‍ന്ന് ബിജെപി പ്രവര്ത്തകന് കാളന്തറ സൂര്യന് മകന് സജീഷിനെ ആക്രമിച്ചിരുന്നു. തലക്ക് വടികൊണ്ടുള്ള അടിയേറ്റ ഇയാള്‍ ചികിത്സയിലാണ്. തിരുവോണ ദിവസം ഉച്ചതിരിഞ്ഞ് 4 മണിയോടെ അഭിലാഷിനെ തലേ ദിവസം നടന്ന പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന ഫോണ്‍ ചെയ്തു വരുത്തി ആസുത്രിതമായി ആക്രമിക്കുകയായിരുന്നു. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പ്രദേശത്തെ സ്ഥിരം ക്രിമിനലായ ചെറുപറമ്പില്‍ കൊച്ചുപൈലന് മകന് സാന്റപ്പന്റെ നേതൃത്വത്തിലുള്ള സംഘം വാസുപുരം കൊതേംഗലത്ത് കാരണവര്‍ ക്ഷേത്രത്തിനു മുന്പില്വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി വടിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു.
രക്തം വാര്‍ന്ന് റോഡില്‍ കിടന്ന അഭിലാഷിനെ ആശുപത്രിയിലെത്തിക്കാന്‍ കുറെ സമയത്തേക്ക് അക്രമികള്‍ സമ്മതിച്ചില്ല. അര മണിക്കൂറിനു ശേഷം ഇവര്‍ പിന്‍വാങ്ങിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. അഭിലാഷിനെ വെട്ടിയ സാന്റപ്പനെയും സംഘത്തിലെ മറ്റൊരു കൂട്ടാളിയായ കിഴക്കെപ്പുരക്കല് ശിവന് മകന് ജിത്തുവിനേയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കനകമലയില്‍ വെച്ച് നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. കാല്പത്തിയും കയ്യും അറ്റുപോകാറായ നിലയില്‍ റോഡില്‍ ചോര വാര്‍ന്നു കിടന്ന അഭിലാഷിനെ തൃശൂര്‍ അശ്വനി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞയുടനെ ബിജെപി ജില്ലാ പ്രസിഡന്റ്എ.നാഗേഷ്, മണ്ഡലം പ്രസിഡന്റ് പി.കെ.ബാബു, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സുരേഷ് തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. മുതദേഹം ഇന്നലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളും സംഘപരിവാര്‍ നേതാക്കളായ ആര്‍എസ്എസ് പ്രാന്ത ഗോരക്ഷപ്രമുഖ് കെ.കൃഷ്ണന്‍കുട്ടി, വിഭാഗ് കാര്യവാഹ് ദിലീപ്, എ.നാഗേഷ്, എ.സി.കൃഷ്ണന്, അരവിന്ദാക്ഷന്, ടി.സി.സേതുമാധവന്, എ.ഉണ്ണികൃഷ്ണന്, പി.വി.സുബ്രഹ്മണ്യന്, പി.കെബാബു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
തൊടുപുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം
തൊടുപുഴ: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം. അക്രമത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ആര്‍എസ്എസ് തൊടുപുഴ താലൂക്ക് സഹകാര്യവാഹ് മണക്കാട് കൊച്ചിലവുങ്കല് കെ.വി രജീഷ് (31), പാറക്കടവ് ഒരപ്പുരയ്ക്കല്‍ രാജേഷ് (34) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ രജീഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലും, രാജേഷിനെ മുതലക്കോടത്തെ സ്വകാര്യആശുപത്രയിലും പ്രവേശിപ്പിച്ചു.
തിരുവോണ ദിവസം രാത്രി 9 ന് സിപിഎമ്മുകാരും കാഞ്ഞിരമറ്റം സ്വദേശികളുമായ അഖില്‍, ഉല്ലാസ്, ബിജീഷ്, അമല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അക്രമം. വാര്‍ഡ് കൗണ്‍സിലര്‍ രാജശേഖരന്റെ വീട്ടില്‍ സന്ദര്‍ശനത്തിനായി രജീഷും സംഘ പ്രവര്‍ത്തകനായ ഒ.എം രാജേഷും എത്തിയപ്പോള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. അക്രമി സംഘം രജീഷിനെയും രാജേഷിനെയും കുത്തിവീഴ്ത്തി.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന തൊടുപുഴയില്‍ സിപിഎം ഉന്നത നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് സംഘ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നത്. വ്യക്തമായ സൂചന ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് പി.ആര് ഹരിദാസ്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍, ബിഎംഎസ് ജില്ല സെക്രട്ടറി സിബി വര്‍ഗീസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിനു ജെ കൈമള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.എസ് രാജന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: