സുവാര: ലിബിയയില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 200 ആയി. നധികൃത കുടിയേറ്റക്കാരെ കുത്തിനിറച്ച് എത്തിയ ലിബിയന്‍ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങുകയായിരുന്നു.വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
പടിഞ്ഞാറന്‍ ലിബിയയിലെ സുവാര തുറമുഖത്തിന് സമീപമാണ് ബോട്ട് മുങ്ങിയത്.അപകടത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇതുവ െനൂറിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ലിബിയന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മിസ്റാറ്റി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ബോട്ടില്‍ നാനൂറിലധികം അഭയാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. 198 പേരെ രക്ഷപെടുത്തിയതായി സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മിസ്റാറ്റി അറിയിച്ചു. അഭയാര്‍ത്ഥികളെ അനധികൃതമായി യൂറോപ്പിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് സംഘാംഗങ്ങളെ ലിബിയന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു.
ലിബിയന്‍ തീരം വഴിയാണ് യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ യാത്ര. 1770 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ലിബിയന്‍ തീരം വഴി സഞ്ചരിച്ച് എത്തുന്ന അഭയാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടിയേറാനാണ് ലക്ഷ്യമിടുന്നത്. ഇതുവരെ മൂന്നു ലക്ഷത്തിലധികം പേര് കടല്‍ മാര്‍ഗം യൂറോപ്പിലേക്ക് കടന്നതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ ഈ വര്‍ഷം മാത്രം 2500ഓളം പേര് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: