കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. മൂന്നാം ദിവസം 15 വിക്കറ്റുകളാണ് നിലംപൊത്തിയത്. ഇന്ത്യയുടെ അഞ്ചും ശ്രീലങ്കയുടെ പത്തും. ഇന്ത്യന്‍ ഒന്നാമിന്നിംഗ്സ് സ്കോറായ 312 റണ്‍സിനെതിരെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 201 റണ്‍സിന് പുറത്തായി. 55 റണ്‍സെടുത്ത പെരേരയും 49 റണ്‍സെടുത്ത ഹെറാത്തുമാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
അഞ്ച് വിക്കറ്റുവീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയാണ് ലങ്കന്‍ ഇന്നിംഗ്സിന്റെ നടുവൊടിച്ചത്. ഇതോടെ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സില്‍ 111 റണ്‍സിന്റെ ലീഡ് സ്വന്തമായി. എന്നാല്‍ തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 21 റണ്‍സ് എന്ന നിലയിലാണ്. 14 റണ്‍സുമായി രോഹിത് ശര്‍മ്മയും ഒരു റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ക്രീസില്‍. ഏഴ് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യക്ക് ആകെ 132 റണ്‍സിന്റെ ലീഡാണുള്ളത്.
നേരത്തെ 292ന് എട്ട് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 312ന് ഓള് ഔട്ടായി. 145 റണ്‍സുമായി ചേതേശ്വര്‍ പൂജാര പുറത്താകാതെ നിന്നു. പൂജാരക്ക് പുറമെ 59 റണ്‍സെടുത്ത അമിത് മിശ്രയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. ശ്രീലങ്കക്ക് വേണ്ടി ധമിക പ്രസാദ് നാലും ഹെറാത്ത് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്ക ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി. സ്കോര്‍ 11-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത ഉപുല്‍ തരംഗയെയും അതേ സ്കോറില്‍ തന്നെ സില്‍വയെയും അവര്‍ക്ക് നഷ്ടമായി.
തരംഗയെ ഇഷാന്ത് ശര്‍മ്മയും സില്‍വയെ ഉമേഷ് യാദവും പുറത്താക്കി. പിന്നീട് ചണ്ഡിമലും കരുണരത്നെയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോര്‍ 40-ല്‍ എത്തിയപ്പോള്‍ വീണ്ടും തിരിച്ചടി നേരിട്ടു. 23 റണ്‍സെടുത്ത ചണ്ഡിമലിനെ സ്റ്റുവര്‍ട്ട് ബിന്നി വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് സ്കോര്‍ 45-ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യുസിനെ (1) ഇഷാന്ത് ശര്‍മ്മയും 47-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത കരുണരത്നെയെ സ്റ്റുവര്‍ട്ട് ബിന്നിയും ഇതേ സ്കോറില്‍ തിരിമന്നെയെ (0) ഇഷാന്തും മടക്കിയതോടെ ലങ്ക 6ന് 47 എന്ന നിലയിലേക്ക് തകര്‍ന്നു.
ഈ തകര്‍ച്ചയില്‍ നിന്ന് ലങ്കയെ 100 റണ്‍ കടത്തിയത് കുശല്‍ പെരേരയുടെയും ഹെരാത്തിന്റെയും സമയോചിതമായ കൂട്ടുകെട്ടാണ്. ഏഴാം വിക്കറ്റില്‍ ഇവര്‍ നേടിയ 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് ലങ്കയ്ക്ക് തുണയായത്. പെരേര 56 പന്തില്‍ നിന്ന് 55 ഉം ഹെരാത്ത് 84 പന്തില്‍ നിന്ന് 49 ഉം റണ്‍സെടുത്തു. വാലറ്റത്ത് പ്രസാദ് 27 ഉം കൗശല്‍ 16 ഉം റണ്‍സെടുത്ത് പേരിന് പ്രതിരോധിച്ചു. അമിത് മിശ്രയാണ് ഹെരാത്തിനെയും പ്രസാദിനെയും മടക്കി ലങ്കന്‍ ഇന്നിങ്സിന് തിരശ്ശീലയിട്ടത്.
111 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അക്കൗണ്ട് തുറക്കും മുന്നേ ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിക്കാരന്‍ ചേതേശ്വര്‍ പൂജാരയെ ധമിക പ്രസാദ് ബൗള്‍ഡാക്കി. സ്കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സായപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. രണ്ട് റണ്‍സെടുത്ത രാഹുലിനെ നുവാന്‍ പ്രദീപ് ബൗള്‍ഡാക്കി. സ്കോര്‍ ഏഴില്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത അജിന്‍ക്യ രഹാനെയെ പ്രദീപ് തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ വന്‍ തകര്‍ച്ചയെ മുന്നില്‍ കാണുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: