ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും കരുത്തരായ ലിവര്‍പൂളും പരാജയമേറ്റുവാങ്ങി. മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-0ന് വാറ്റ്ഫോര്‍ഡിനെ കീഴടക്കിയപ്പോള്‍ ചെല്‍സിയെ 2-1ന് ക്രിസ്റ്റല്‍ പാലസും ലിവര്‍പൂളിനെ 3-0ന് വെസ്റ്റ്ഹാമുമാണ് തകര്‍ത്തത്.
വാറ്റ്ഫോര്‍ഡിനെതിരായ കളിയില്‍ 47-ാം മിനിറ്റിലായിരുന്നു ഗോള്‍. മികച്ച പ്രതിരോധത്തിലൂടെ നീങ്ങിയ വാറ്റ് ഫോര്‍ഡിനെതിരെ ആദ്യം നിറയൊഴിച്ചത് റഹിം സ്റ്റര്ലിംഗായിരുന്നു. കളിയുടെ നാല്‍പ്പത്തിയേഴാം മിനിറ്റിലായിരുന്നു സ്റ്റര്‍ലിംഗിന്റെ ഗോള്‍. മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. 56-ാം മിനുട്ടില്‍ ഫെര്‍ണാണ്ടിഞ്ഞോ സിറ്റിയുടെ രണ്ടാം ഗോളും നേടി വിജയമുറപ്പിച്ചു.
അതേസമയം സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ നിലവിലെചാമ്പ്യന്മാരായ ചെല്‍സി അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. ക്രിസ്റ്റല്‍ പാലസിനോട് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങാനായിരുന്നു മൊറീഞ്ഞോ പടയുടെ വിധി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 56-ാം മിനിറ്റില്‍ ബകാരി സാകോയും 81-ാം മിനിറ്റില്‍ ജോയല്‍ വാര്‍ഡും ക്രിസ്റ്റല്‍ പാലസിനായി ഗോള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ ഏക ഗോള്‍ നേടിയത് 79-ാം മിനിറ്റില്‍ ഫാല്ക്കാവോയാണ്. ലീഗില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റുമായി ചെല്‍സി 13-ാം സ്ഥാനത്താണ്. ക്രിസ്റ്റല്‍ പാലസ് നാല് കളികളില്‍ നിന്ന് 9 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
വെസ്റ്റ്ഹാമിനെതിരായ മത്സരത്തില്‍ ഒന്ന് പൊരുതാന്‍ പോലും കഴിയാതെയാണ് ലിവര്‍പൂള്‍ തകര്‍ന്നടിഞ്ഞത്. ലിവര്‍പൂളിന്റെ തട്ടകത്തില്‍ നടന്ന കൡയില്‍ മൂന്നാം മിനിറ്റില്‍ ലാന്സിനിയിലൂടെ വെസ്റ്റ്ഹാം മുന്നിലെത്തി. പിന്നീട് 29-ാം മിനിറ്റില്‍ മാര്‍ക്ക് നോബിലൂടെ ലീഡ് ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് 52-ാം മിനിറ്റില്‍ കൗടീഞ്ഞോ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ മാച്ചിങ് ഓര്‍ഡറും ലഭിച്ച് പുറത്തുപോയതോടെ ലിവര്‍പൂള്‍ പത്തുപേരായി ഒതുങ്ങി.
78-ാം മിനിറ്റില്‍ വെസ്റ്റ്ഹാമിന്റെ മാര്‍ക്ക് നോബും ചുവപ്പകാര്‍ഡ് കണ്ട് പുറത്തുപോയി. പിന്നീട് പരിക്കുസമയത്ത് ഡിയാഫ്ര സാകോയും റെഡ് ഡെവിള്‍സ് വല കുലുക്കിയതോടെ കരുത്തന്മാരുടെ പതനം പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: