ന്യൂദല്‍ഹി: അച്ചടക്കലംഘനം ആരോപിച്ച് ആംആദ്മി പാര്‍ട്ടി പഞ്ചാബ് എംപിമാരായ ധരമവീര ഗാന്ധി, ഹരീന്ദര്‍ സിംഗ് ഖല്‍സ എന്നിവരെ പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന കുറ്റത്തിലാണ് സസ്പെന്ഷന്.
പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ യോഗേന്ദ്ര യാദവുമായി സഹകരിക്കുന്നെന്നും സംസ്ഥാനത്തെ ബിജെപി, അകാലിദള്‍ സഖ്യത്തിന് പിന്തുണ നല്‍കിയെന്നും ആരോപിച്ചാണ് ഈ നടപടി. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റിയാണ് ഉത്തരവിറക്കിയത്.
പട്ട്യാല, ഫതേഗഢ് എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ധരമവീര ഗാന്ധിയും ഹരീന്ദര്‍ സിംങ് ഖല്‍സയും.
എഎപിയില്‍നിന്നും പുറത്താക്കിയ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ് എന്നിവരുടെ ഏറ്റവും അടുത്തയാളാണ് ധരംവീര ഗാന്ധി. അതേസമയം ഇരുവര്‍ക്കുമെതിരെ കുടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി എഎപി പാര്‍ട്ടി ദേശീയ അച്ചടക്ക സമിതിക്ക് പരാതി കൈമാറിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്നും തന്നെ സസ്പെന്‍ഡ് ചെയ്തത് സംബന്ധിച്ച് യാതൊരറിവുമില്ലെന്ന് ധരംവീര ഗാന്ധി പറഞ്ഞു. പാര്‍ട്ടിവിരുദ്ധ നടപടികള്‍ ഇതുവരെയൊന്നും കൈകൊണ്ടിട്ടില്ലെന്നും ഗാന്ധി അറിയിച്ചു.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്നാലു സീറ്റുകള്‍ മാത്രമാണ് എഎപിക്ക് ലഭിച്ചത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: