പറവൂര്‍: പറവൂര്‍ നഗരത്തില്‍ ശനിയാഴ്ച പകല്‍ ആഡംബരകാറില്‍ വന്ന ഗുരുവായൂര്‍ പാവറട്ടി സ്വദേശി ഒന്നരവയസുള്ള മകനുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കാവില്‍നട കോച്ചാട്ട് രാജേഷി (32)നെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി.
നേര്‍ക്കുനേര്‍ വന്ന ഫോര്‍ച്യൂണര്‍ എന്ന കാര്‍ ഇടിക്കാന്‍ വരുന്നതായി മനസിലാക്കിയ രാജേഷ് ബൈക്ക് വെട്ടിച്ച് മാറ്റുകയായിരുന്നു. ഇതിനിടയില്‍ കുട്ടിയുമായി മറിഞ്ഞുവീഴുകയും ചെയ്തു. ഇത് ചോദ്യംചെയ്തപ്പോള്‍ തന്റെ ഷര്‍ട്ട് വലിച്ചുകീറി കല്ലുകൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു.
ഓടിക്കൂടിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പറവൂരില്‍നിന്ന് ട്രാഫിക് പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിക്കുപറ്റിയ രാജേഷ് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തന്നെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച വ്യക്തിയെ നിസാരമായ പെറ്റിക്കേസ് ചാര്‍ജ്ചെയ്തു പറഞ്ഞുവിടുകയാണ് പോലീസ് ചെയ്തത്. ഇയാള്‍ക്ക് ഉന്നതരുമായുള്ള ബന്ധംകൊണ്ടാണ് പോലീസ് ഈ രീതിയില്‍ പെരുമാറിയതെന്നും ഇതിനെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: