ഏറ്റുമാനൂര്‍: ജില്ലയിലെ ഏറ്റുമാനൂരില്‍ സ്വകാര്യ മേഖലയില്‍ മള്‍ട്ടി സ്പോര്‍ട്ട്സ് ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു.
പാലാ റോഡിലുള്ള ഒരേക്കര്‍ സ്ഥലത്ത് ഏകദേശം ഒന്നര കോടി രൂപാ ചെലവഴിച്ചു ഏറ്റുമാനൂര്‍ ഇന്‍ഡോര്‍ സ്പോര്‍ട്ട്സ് അക്കാദമി നിര്‍മ്മിച്ചിട്ടുള്ള സ്റ്റേഡിയം ജില്ലയിലെ കായിക മേഖലയില്‍ വന്‍ കുതിപ്പിന് കളമൊരുക്കും എന്ന് അക്കാദമി ചെയര്മാന് ജി. ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സപ്തംബര്‍ 6നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാല് ബാഡ്മിന്റന്‍ കോര്‍ട്ടുകളെ കൂടാതെ ബാസ്കറ്റ് ബാള്‍, വോളി ബാള്‍ എന്നിവയ്കും പ്രത്യേക കോര്‍ട്ടുകള്‍ ഉണ്ടായിരിക്കും. ജില്ലയിലെ സ്വകാര്യ മേഖലയിലുള്ള ആദ്യ മള്‍ട്ടി സ്പോര്‍ട്ട്സ് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാന കായിക ഭൂപടത്തില്‍ ഏറ്റുമാനൂരും സ്ഥാനം പിടിക്കും, ശ്രീകുമാര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കോട്ടയം ജില്ല ബാഡ്മിന്റന്‍ ഷട്ടില്‍ അസോസേഷ്യന്റെ പ്രസിഡന്റ് കുഞ്ഞുമൈക്കിള്, സെക്രട്ടറി ജി. പ്രശാന്ത്, വൈസ് പ്രസിഡന്റ് സമദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: