കൊളംബോ: മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 385 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 274 റണ്‍സിന് അവസാനിച്ചു. ഇതോടെ ഇന്ത്യയ്ക്ക് 385 റണ്‍സിന്റെ ലീഡായി. രണ്ടാം ഇന്നിങ്സിലും തകര്‍ച്ച നേരിട്ട ഇന്ത്യയ്ക്കായി വാലറ്റം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
ആര്. അശ്വിന് അര്‍ധസെഞ്ചുറി (58) നേടി. ടെസ്റ്റ് മല്‍സരത്തില്‍ അശ്വിന്റെ അഞ്ചാം അര്‍ധസെഞ്ചുറിയാണിത്. 39 റണ്‍സ് നേടിയ അമിത് മിശ്രയും മികച്ച പിന്തുണ നല്കി. 50 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 21 റണ്‍സെടുത്ത വിരാട് കോഹ്്ലിയുടേയും വിക്കറ്റുകളാണ് ഇന്ന് ആദ്യം നഷ്ടമായത്. ഇന്ത്യയ്ക്കായി സ്റ്റുവര്‍ട്ട് ബിന്നി 49 റണ്‍സും നമാന്‍ ഓജ 35 റണ്‍സുമെടുത്തു.
ലങ്കയ്ക്കായി നുവാന്‍ പ്രദീപും ധമിക പ്രസാദ് നാല് വിക്കറ്റ് വീതം വീഴ്ത്തി. 111 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: