ആലപ്പുഴ: ഓണക്കാലം ഇത്തവണ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പേകി.ആഭ്യന്തര വിനോദ സഞ്ചാരികളുടെ വര്‍ധനവാണ് നേട്ടമായത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ജില്ലയ്ക്ക് രണ്ടാം സ്ഥാനം നേടാനും കഴിഞ്ഞു.
2013 ലേക്കാള്‍ 9.37 ശതമാനം കൂടുതല്‍ ആഭ്യന്തര വിനോദ സഞ്ചാരികള്‍ കഴിഞ്ഞ വര്‍ഷം ആലപ്പുഴ സന്ദര്‍ശിച്ചതായാണ് ടൂറിസം വകുപ്പിന്റെ കണക്ക്. സാധാരണ ഒക്ടോബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കുന്ന സീസണിന് ശേഷം തിരക്കൊഴിയുകയാണ് പതിവ്. ഓഫ് സീസണില്‍ അഞ്ച് മുതല്‍ പതിനഞ്ച് വരെ ദിവസം സര്‍വീസ് നടത്തിയിരുന്ന ബോട്ടുകള്ക്ക്് ഇത്തവണ പ്രതീക്ഷയേറെയാണ്.
ഇത്തവണ ഇതിലും വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. നെഹ്രുട്രോഫി വള്ളംകളിയോടനുബന്ധിച്ചും വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് പ്രകടമായിരുന്നു. സെപ്തംബര്‍ മാസത്തോടെയാണ് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസത്തേക്കും സഞ്ചാരികളുടെ ബുക്കിങ് ആരംഭിച്ചതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.ഇതുവരെയുള്ള സൂചനകളനുസരിച്ച് വരുന്നത് മികച്ച സീസണയായിരിക്കുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രതീക്ഷ.
സഞ്ചാരികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ അടങ്ങിയ സംസ്ഥാന സര്‍ക്കാറിന്റെ വിസിറ്റ് കേരള പരിപാടി , തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയ വിസ ഓണ്‍ അറൈവല്‍ എന്നിവ ഗുണം ചെയ്യുമെന്നാണ് ടൂറിസം വകുപ്പ് അധികൃതര്‍ കരുതുന്നത്.അതേസമയം കായലോര വിനോദസഞ്ചാര മേഖലയില്‍ ഉണ്ടായിട്ടുള്ള സുരക്ഷയുടെ കാര്യത്തില്‍ ആശങ്കകള്‍ക്ക് പരിഹാരമായില്ല. അടുത്തയിടെ നിരവധി ഹൗസ് ബോട്ട് അപകടങ്ങള്‍ ഉണ്ടായിട്ടും ലൈസന്‍സോ അനുബന്ധ രേഖകളോ ഇല്ലാത്ത ബോട്ടുകള്‍ പിടികൂടാന്‍ പോലീസിന്റെയോ ലൈസന്‍സിങ് അഥോറിറ്റിയായ തുറമുഖ വകുപ്പിന്റെയോ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല.
അന്‍പതില്‍ അധികം യാത്രക്കാരുമായി ഇരുനില ഹൗസ് ബോട്ട് മുങ്ങിയപ്പോള്‍ സഞ്ചാരികളെ യഥാസമയത്ത് രക്ഷിക്കാനായത് മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. വേമ്പനാട് കായലോരമേഖലയില്‍ ആയിരത്തില്‍ അധികം ഹൗസ് ബോട്ടുകളുണ്ട്. ഇവയില്‍ 640 ബോട്ടുകള്‍ക്ക് മാത്രമാണ് ലൈസന്‍സും ഫിറ്റ്നസും അടക്കമുളള രേഖകള്‍ ഉള്ളതെന്നാണ് കണക്ക്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ മൂന്ന് ഹൗസ്ബോട്ടുകളാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്ന പതിവുപല്ലവിയില്‍ അന്വേഷണങ്ങള്‍ അവസിനിക്കുകയാണ്. ആളപായം ഉണ്ടാകിതിരുന്നതിനാല് ടൂറിസം മേഖലയ്ക്ക് തിരിച്ചടി ഉണ്ടായില്ലെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: