കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം അക്രമം തുടരുന്നു. കണ്ണൂര്‍ ചെട്ടിപീടികയിലും തുളിച്ചേരിയിലും സിപിഎം സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ അടിച്ച് തകര്‍ത്തു. ചെട്ടിപ്പീടികയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കെ.എം.റിജേഷിന്റെ വീട് സിപിഎം സംഘം പൂര്‍ണ്ണമായും തകര്‍ത്തു.
വാളുകളും ഇരുമ്പ് കമ്പിയുമുപയോഗിച്ചാണ് അക്രമം നടത്തിയത്. വീടിന്റെ ജനലുകളും, ഗ്ലാസ്സും പൂര്‍ണ്ണമായും തകര്‍ന്നു. പുറത്തിറങ്ങിയാല്‍ വെട്ടിക്കൊല്ലുമെന്ന് അക്രമി സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുളിച്ചേരിയിലെ ആര്‍എസ്എസ് പ്രവര്ത്തകന് രോഹിതിന്റെ വീട് അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ മുഴുവന്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നന്നത്. അക്രമത്തിന് പിന്നില്‍ സപിഎമ്മുകാരാണെന്ന് വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം ചക്കരക്കല്ല് പനേരിച്ചാലില് ബോംബുകളുമായി നാല് സി പി എം പ്രവര്‍ത്തകര്‍ പോലീസിന്റെ പിടിയിലായി.
പെരിങ്ങളായി കനാലിന് സമീപം ബൈക്കില്‍ സഞ്ചരിക്കവെയാണ് രണ്ട് ബോംബുകളുമായി സി പി എം പ്രവര്‍ത്തകര്‍ പടിയിലായത്. താഴെചൊവ്വ ചരപ്പുറത്തെ സനോജ് (32),പാനേരിച്ചാലിലെ കക്കോത്ത് കാവിനടുത്ത ഗോകുലന് ,നളിനാക്ഷന്,കണ്ണൂര്‍ സിറ്റി നാലു വയലിലെ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. കെ എല്‍ 13 യു 2629 ബൈക്കും കസ്റ്റഡിയിലെടുത്തു. ഞാറാഴ്ച രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന അഡീ. എസ് ഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: