ചേര്‍ത്തല: എസ്എന്‍ ട്രസ്റ്റിന്റെ 79,61,57,200 രൂപയുടെ ബജറ്റിന് അംഗീകാരം. ആശുപത്രി നിര്‍മാണത്തിന് 32 കോടിയും, സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് 25 കോടിയും വകയിരുത്തി. ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിന് 19.5 കോടിയും, ലാബ് ഉപകരണങ്ങളും കമ്പ്യൂട്ടറും വാങ്ങുന്നതിന് 17,130,000 രൂപയും നീക്കി വെച്ചു.
എയ്ഡഡ് സ്ഥാപനങ്ങളുടെ അറ്റകുറ്റപണികള്‍ക്കുമായി 25 ലക്ഷം, കെട്ടിട അറ്റകുറ്റപണികള്‍ക്ക് 12,970,000 രൂപ, ശാരദാ മഠത്തിന് 1,50,000 രൂപ, മെഴുവേലി ക്ഷേത്രത്തിന് രണ്ട് ലക്ഷം രൂപയും, പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ രണ്ട് ലക്ഷം രൂപ തുടങ്ങിയവയാണ് ബജറ്റില്‍ ഉള്ളത്. ചേര്‍ത്തല എസ്എന്‍ കോളേജില്‍ നടന്ന എസ്എന്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ബജറ്റ് അവതരിപ്പിച്ചത്.
പാര്‍ലമെന്റ് പാസാക്കിയ വിദ്യാഭ്യാസ നിയമ പ്രകാരമുള്ള അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും, സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊല്ലത്ത് ശ്രീനാരായണഗുരു സര്‍വകലാശാല സ്ഥാപിക്കുക, എസ്എന്‍ ട്രസ്റ്റിന്റെ സ്കൂളുകള്‍ക്ക് യുപി വിഭാഗം അനുവദിക്കുക, എസ്എന്‍ ട്രസ്റ്റിന്റെ കോളേജുകളിലെ വിരമിച്ച ഒഴിവുകളില്‍ നിയമനത്തിന് അനുവാദം നല്‍കുക, യോഗത്തിനും ട്രസ്റ്റിനും സ്കൂളുകളില്ലാത്ത വയനാട്, കാസര്‍കോട്, മലപ്പുറം, കോട്ടയം ജില്ലകളില്‍ പുതിയ സ്കൂളുകള്‍ അനുവദിക്കുക, അധിക പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. പ്രസിഡന്റ് ഡോ.എം.എന്‍. സോമന് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി, ട്രഷറര്‍ ഡോ. ജി. ജയദേവന്, ലീഗല്‍ അഡൈ്വസര്‍ എ.എന്‍. രാജന്‍ബാബു, ഡി. സുഗതന്, കെ.കെ. മഹേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: