മുഹമ്മ: സികെപി ഓര്‍മയായി; പെയ്തൊഴിഞ്ഞത് കവിതയുടെ സര്‍ഗവസന്തം. താന്കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിറംപകരാന്‍ ശ്രമിച്ച മുഹമ്മ കല്ലോലച്ചിറയില് സി. കെ. പുരുഷോത്തമന് എന്ന സികെപി കവിതയെ പ്രാണന് തുല്യം സ്നേഹിക്കുകയും കവിതയ്ക്ക് വേണ്ടി ജീവിക്കുകയും ചെയ്ത ആളാണ്.
പ്രൊലിറ്റേറിയന്‍ കവിത എന്നു വിശേഷിപ്പിക്കാവുന്ന സാധാരണക്കാരന്റെ അസാധാരണമായ സര്‍ഗവ്യാപാരമാണ് സികെപി കവിതകളില്‍ നിറഞ്ഞുനില്ക്കുന്നത്. ജനകീയ സാഹിത്യ വിചാരത്തിന്റെ കവിത എന്നാണ് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ സികെപി കവിതകളെ വിശേഷിപ്പിച്ചിട്ടുള്ളത്.
തനിക്ക് സാമൂഹ്യ പ്രതിബദ്ധത ഉള്ളതുകൊണ്ട് എല്ലാം പച്ചയായി പറയുന്നു എന്നാണ് കവിയുടെ പക്ഷം. എന്തും കവിതയ്ക്ക് വിഷയമാക്കുന്ന ഇദ്ദേഹം 2000 ലേറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അക്ഷരപ്പൂക്കള്‍, കവിതയുടെ ചിലമ്പൊലി എന്നീ പേരുകളില്‍ 600 ഓളം കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലിക സംഭവങ്ങള്‍ വരെ കവിതയ്ക്ക് വിഷയമാക്കിയ സികെപിക്ക് രണ്ടാംതരത്തില്‍ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവന്നു.
പിന്നീട് കണിശേരിയില്‍ കെ. കെ. കരുണാകരന് എന്ന അധ്യാപകനാണ് അക്ഷരവിദ്യകള്‍ പകര്‍ന്ന് കൊടുത്തത്. മുറുക്കാന്‍ കടയില്‍ ബീഡി തെറുത്ത് കിട്ടുന്ന തുഛമായ വരുമാനം ഒന്നിനും തികയുമായിരുന്നില്ല. സുഹൃദ്്വലയത്തിന്റെ സമ്പന്നമായ ഇടപെടലുകളായിരുന്നു അദ്ദേഹത്തെ പിടിച്ചുനിര്‍ത്തിയത്. വ്യത്യസ്ഥ രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ ഒത്തുചേര്‍ന്ന് കടയില്‍ നടത്തുന്ന സര്‍ഗ സംവാദങ്ങളും സികെപിയ്ക്ക് കവിത എഴുതാന്‍ കരുത്ത് പകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: