കൊച്ചി: പത്തുപേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ സര്‍വ്വീസ് നടത്തിയിരുന്ന ഏജന്‍സി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതായി കോര്പ്പറേഷന് അധികൃതരുടെ വിലയിരുത്തല്‍. ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് കോര്പ്പറേഷന് അധികൃതര്‍ വീഴ്ച സമ്മതിച്ചത്.
കൊച്ചിന് സര്‍വ്വീസസ് എന്ന ഏജന്‍സിയുടെ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായും മേയര്‍ അറിയിച്ചു. ബോട്ട് സര്‍വ്വീസ് നടത്താനുള്ള കരാര്‍ മാത്രമാണ് റദ്ദാക്കുന്നത്. എന്നാല്‍ ഇതേ ഏജന്‍സി തന്നെയാണ് ജഹ്കാര് സര്‍വ്വീസും നടത്തുന്നത് ഇതിന് തടസ്സമില്ല.
അപകടത്തില്‍പ്പെട്ട ബോട്ടിന് പുറമേ ഒരു യാത്രാബോട്ട് കൂടിയാണ് ഏജന്‍സിയുടേതായി സര്‍വ്വീസ് നടത്തുന്നത്. ഏജന്‍സിക്കെതിരെ ഏതെഹ്കിലും തരത്തിലുള്ള നിയമ നടപടി സ്വീകരിക്കുന്ന കാര്യം കോര്പ്പറേഷന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: