ആലുവ: കേരളത്തിലെ സിപിഎം പ്രസ്ഥാനങ്ങളും പട്ടികജാതി സമൂഹത്തോട് കൊടിയ വഞ്ചനയാണ് കാണിച്ചതെന്ന് പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. പട്ടികജാതി മോര്‍ച്ച ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച 153-ാമത് മഹാത്മാ അയ്യന്‍കാളി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂലിപ്പട്ടാളമായിരുന്നു കേരളത്തിലെ പട്ടികജാതിക്കാര്‍. ഇടതുപക്ഷത്തിന് അധികാരത്തില്‍ കയറുവാനും ജാഥയ്ക്ക് നീളംകൂട്ടുവാനും ഉപയോഗിച്ചത് പട്ടികജാതിക്കാരെയായിരുന്നു. എന്നാല്‍ പട്ടികജാതിക്കാരുടെ ഭരണഘടനാപരമായ ആവശ്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനും അട്ടിമറിക്കുന്നതിനും മുന്‍പന്തിയില്‍ നിന്നത് സിപിഎം ആയിരുന്നു.
കോയമ്പത്തൂര്‍, കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയത് പട്ടികജാതിക്കാര്‍ മറന്നിട്ടില്ല. പട്ടികജാതി ജനതയോട് എന്നും ഒപ്പം നിന്നിട്ടുള്ളത് ഭാരതീയ ജനതാപാര്‍ട്ടിയാണെന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. യോഗത്തില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രേണു സുരേഷ് അധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വിജയന് നായത്തോട് സ്വാഗതം പറഞ്ഞു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്എന്.എം. വിജയന് മുഖ്യപ്രഭാഷണം നടത്തി. മോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ എ.കെ. അജി, സുശീല്‍ ചെറുപുള്ളി, സി.എം. മോഹനന്, കെ.എ. സദാനന്ദന്, കെ.ബി. മുരളി, എം.വി. ഷിബു, പി.കെ. ഉദയന്‍, വി.വി. സുഭാഷ്, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആര്. ശെന്തില്‍കുമാര്‍, ബിജെപി കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. മണി, കൃഷ്ണന്, മീനാക്ഷി കുഞ്ഞുമോന്, ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: