എഴുകോണ്‍: കരീപ്രയിലും പരിസര പ്രദേശത്തും രാഷ്ട്രീയ സംഘര്‍ഷത്തിന് സിപിഎം ആസൂത്രിത നീക്കം.
ബിജെപിയുടെ പ്രദേശത്തെ വളര്‍ച്ച തടയിടുന്നതിനും പാര്‍ട്ടിയില്‍ നിന്നുള്ള അണികളുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് രാഷ്ട്രീയ മുതലെടുപ്പ് നടത്തി സംഘര്‍ഷത്തിന് നീക്കം നടത്താന്‍ സിപിഎം ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാകുന്നു.
തിരുവോണ ദിവസം രാത്രി കരീപ്ര, തളവൂര്‍കോണം, നെല്ലിമുക്ക്, മടന്തക്കോട്, അമ്മാച്ചന് മുക്ക് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ആര്‍എസ്എസിന്റെയും ബിജെപിയുടെയും കൊടിമരങ്ങളും ഫഌക്സ് ബോര്‍ഡുകളും വ്യാപകമായി സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. കൂടാതെ പ്രദേശത്ത് ഓണപരിപാടിയില്‍ ഏര്‍പ്പെട്ടിരുന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരുവിധ പ്രകോപനവും കൂടാതെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. അക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകരായ രാഹൂല്‍, ശ്യാം സൂര്യന് എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇവര്‍ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ബിജെപി നേതാക്കളായ സജേഷ്, മണികണ്ഠന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന സിപിഎം അക്രമം പ്രതിഷേധാര്‍ഹമാണെന്നും സംഭവത്തിന് പിന്നിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബിജെപി കരീപ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: