കൊളംബോ: കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ പേസ് ബോളര്‍ ഇഷാന്ത് ശര്‍മയ്ക്കും ശ്രീലങ്കന്‍ താരം ദിനേശ് ചാന്ദിമലിനും സസ്പെന്ഷന്. താരങ്ങള്‍ കുറ്റക്കാരാണെന്ന് ഐസിസി കണ്ടെത്തിയിരുന്നു. സസ്പെന്ഷന് നടപടിയോടെ ഇരുവര്‍ക്കും അടുത്ത ഒരു ടെസ്റ്റ് നഷ്ടമാകും.
മറ്റ് ശ്രീലങ്കന്‍ താരങ്ങളായ ലഹിരു തിരുമണെ, ധമിക പ്രസാദ് എന്നിവര്‍ക്ക് മാച്ച് ഫീയുടെ അമ്പത് ശതമാനം പിഴയടയ്ക്കാനും ഐസിസി വിധിച്ചു. ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റ് മല്‍സരത്തിലെ നാലാം ദിവസമായ തിങ്കളാഴ്ച എഴുപത്തിയാറാം ഓവറിലായിരുന്നു സംഭവം.
ഇഷാന്തിനെതിരെ ധമ്മിക പ്രസാദിന്റെ വക തുടര്‍ച്ചയായി രണ്ടു ബൗണ്‍സറുകള്‍. രണ്ടില്‍നിന്നും ഒഴിവായ ഇഷാന്ത് ബോളറുടെ നേരെ നോക്കി ചിരിച്ചു. മൂന്നാം പന്തും ബൗണ്‍സര്‍. ഒരോവറില്‍ രണ്ടു ബൗണ്സറുകള്ക്കേ അനുവാദമുള്ളു. അംപയര്‍ നോ ബോള്‍ വിളിച്ചു. അടുത്ത പന്തില്‍ സിംഗിള്‍ എടുത്ത ഇഷാന്ത്, പ്രസാദിനരികെ എത്തിയപ്പോള്‍ ഹെല്മെറ്റിനു നേരെ ചൂണ്ടിക്കാണിച്ചു. പന്തു തലയില്‍ കൊള്ളിക്കാനുള്ള വെല്ലുവിളിയായിരുന്നു അത്. ഇതോടെ ഇഷാന്തിനോടു പ്രസാദ് കയര്‍ത്തു. ഇഷാന്തും വിട്ടുകൊടുത്തില്ല. വാക്കേറ്റം തുടരുന്നതിനിടെ രംഗത്തെത്തിയ ദിനേഷ് ചണ്ഡിമലും ഇഷാന്തിനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചു. അവസാനം ഇന്നിങ്സ് അവസാനിച്ച് അശ്വിനൊപ്പം പോയ ഇഷാന്തിനോടു വീണ്ടും പ്രസാദ് കയര്‍ത്തു. ഇത് കണ്ട് ദിനേശ് ചാന്തിമാന് ഇശാന്തിനോട് തര്ക്കിക്കാനെത്തി. ഇതോടെ ക്രീസിലുണ്ടായിരുന്ന അശ്വിന് അമ്പയര്‍മാരോട് പരാതിപ്പെട്ടു. തുടര്‍ന്ന് അമ്പയര്‍മാര്‍ ലങ്കന്‍ നായകന് മാത്യൂസിനെ വിളിച്ച് ലങ്കന്‍ താരങ്ങളെ ശാന്തരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം രണ്ടാം ടെസ്റ്റിലെ മോശം പെരുമാറ്റത്തിന് ഇശാന്തിന് മാച്ച് ഫീയുടെ 65 ശതമാനവും ലങ്കന്‍ താരം ലഹിരുതിരിമണെയ്ക്ക് മാച്ച് ഫീയുടെ 30 ശതമാനവും പിഴ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: