കോഴിക്കോട്: ഓണത്തിന് ശമ്പളം കിട്ടാതെ വനംവകുപ്പ് ജീവനക്കാരും. മേലുദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് കാരണമായത്. സര്‍ക്കാര്‍ ജീവനക്കാരില്‍ ഓണത്തിന് ശമ്പളം കിട്ടാത്ത ഏക വകുപ്പും ഇതുതന്നെ. തിരുവനന്തപുരം വൈല്‍ഡ് ലൈഫ് ഡിവിഷന്, വാളയാര്‍ ഫോറസ്റ്റ് സ്കൂള്‍ എന്നിവിടങ്ങളിലാണ് ശമ്പളം മുടങ്ങിയത്. ഗാര്‍ഡ്, വാച്ചര്‍, റെയ്ഞ്ച് ഓഫീസര്‍, പരിശീലകര്‍ തുടങ്ങി 160ഓളം ജീവനക്കാരാണ് ഇതോടെ ദുരിതത്തിലായത്.
ഇവരുടെ ശമ്പള ബില്‍ തിരുവോണത്തലേന്ന് സമര്‍പ്പിച്ചതാണ് വിനയായത്. ന്യൂനതകളുള്ള ബില്‍ ട്രഷറി മടക്കി. പിറ്റേന്ന് ട്രഷറി അവധിയായതിനാല്‍ തിരുത്തി നല്കാനുമായില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളബില്‍ 17,18,19 തിയ്യതികളില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. വകുപ്പ് മേലധികാരിയുടെ വീഴ്ചയാണ് പ്രശ്നമായത്.
ഫോറസ്റ്റ് സ്കൂളിലെ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച വൈകിട്ടോടെ ശമ്പളം നല്‍കിയെങ്കിലും വൈല്‍ഡ് ലൈഫില്‍ മുഴുവന്‍പേര്‍ക്കും ലഭിച്ചിട്ടില്ല.
ശമ്പളബില്‍ വൈകി സമര്‍പ്പിച്ച സ്ഥിതി കോഴിക്കോട്ടും തിരുവനന്തപുരത്ത് ചില റെയ്ഞ്ചുകളിലും ഉണ്ടായി. ഉന്നതതലത്തിലുള്ള സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ഇവിടങ്ങളില്‍ പാസായത്.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്താണ് കെഎസ്ആര്‍ടിസി ശമ്പളം നല്‍കിയത്.
കെടിഡിഎഫ്സി, പവര്‍ ഫിനാ ന്‍സ് കോര്പ്പറേഷന് എന്നിവിടങ്ങളില്‍ നിന്ന് 90 കോടി രൂപയാണ് വായ്പയെടുത്തത്. ഇത് യഥാസമയം നല്കാഞ്ഞതലനാല് പലര്‍ക്കും ഓണത്തിന് ശമ്പളമില്ലാതായി. മൂവായിരത്തിലധികം ജീവനക്കാര്‍ക്ക് തിങ്കളാഴ്ചയാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: