ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുന്‍ ചെയര്മാന് ലളിത് മോഡിയെ ഉടന അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. മോദി മെഡിറ്ററേനിയന്‍ ദ്വീപായ മാള്‍ട്ടയില്‍ ഒളിവില്‍ തങ്ങുന്നതായി സി.എന്‍.എന്‍ഐ.ബി.എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
മോദിക്കുവേണ്ടി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ഇന്റര്‍പോളിന് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറാനാവും. ഇക്കഴിഞ്ഞ ആഗസ്ത് പതിനൊന്നിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ തുണ തേടിയത്.
ആഗസ്ത് ഇരുപതിന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനാവശ്യമായ, ഐ.പി.എല്‍. കോഴക്കേസുമായി ബന്ധപ്പെട്ട, രേഖകള്‍ സി.ബി.ഐ. ഇന്റര്‍പോളിന് കൈമാറിയിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ ചെയര്‍മാനായ ലളിത് മോഡിയെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് 2010ല്‍ ഐ.പി.എല്‍ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് മോഡി ഇന്ത്യ വിട്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: