ഗുരുവായൂര്‍: കേരളം ഒരു ആദ്ധ്യാത്മിക സംസ്ഥാനമാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മ. തനിക്കുണ്ടായിട്ടുളള എല്ലാ അനുഗ്രഹങ്ങളും അതിനുളള തെളിവുകളാണെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ പില്‍ഗ്രിമേജ് കം ബീച്ച് ആന്റ് ബാക്ക്വാട്ടര്‍ ടൂറിസം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. കേരളത്തോടുളള തന്റെ ബന്ധം വളരെ വലുതാണ്. ഗുരുവായൂരിനെ പ്രസാദ് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും വ്യക്തികളും നിവേദനം നല്കി.
സി എന്‍ ജയദേവന് എം.പി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി എംഡി പി ആര് കൃഷ്ണകുമാര്‍, ഗുരുവായൂര്‍ മുന്‍സിപ്പല്‍ ചെയര്മാന് പി. എസ് ജയന്, തെക്കുമുറി ഹരിദാസ്, ടി പി രാജീവന്, പ്രൊഫ. പി കെ ശാന്തകുമാരി, ഗുരുവായൂര്‍ മുന്‍സിപ്പല്‍ സെക്രട്ടറി രഘുരാമന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം വി കുഞ്ഞിരാമന്, ടി.എ. സുന്ദര്‍ മേനോന് തുടങ്ങിയവര്‍ സെമിനാറിന് ആശംസകള്‍ നേര്‍ന്നു. സെമിനാറിന്റെ ടെക്നിക്കല്‍ സെഷന് സി എന്‍ ജയദേവന് എംപി ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളില്‍ എം ജി ശശിഭൂഷണ്‍, എം.സി രാജനാരായണന്‍, പ്രൊഫ. ശാന്തകുമാരി, ഡോ. ഡി. രാമനാഥന്, ഡോ. തുഷാര, ഡിറ്റിപിസി സെക്രട്ടറി കെ.ജി. പ്രാണ്‍സിങ്, ടി. പി രാജീവന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുത്തു. കായലോരം ഹൗസ്ബോട്ട് എംഡി എന്‍ കെ പ്രതാപന് സ്വാഗതവും, ഗ്രീന്കേരള ഡെസ്റ്റിനേഷന്‍ എംഡി ശ്രീകുമാര്‍ ഇഴുവപ്പാടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: