നടി മുക്തയുടെ വിവാഹത്തിന് വധൂവരന്മാര് പരമ്പരാഗത ക്രൈസ്തവ രീതി പിന്തുടര്ന്ന് ‘ഓലക്കുട ചൂടിയും ചട്ടയും മുണ്ടും അണിഞ്ഞും’ പള്ളിയില്‍ എത്തിയെന്ന പത്രവാര്‍ത്ത വായിച്ചപ്പോള്‍ ചിരിയാണു തോന്നിയത്. തങ്ങളും ആഢ്യന്മാരാണെന്നു വരുത്തിത്തീര്‍ക്കാന്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ നമ്പൂതിരിമാരുടെ പല ആചാരങ്ങളും വേഷവിതാനങ്ങളും കക്കുകയുണ്ടായി. ഓലക്കുട, നമ്പൂതിരി സ്ത്രീകള്‍ പിന്‍ഭാഗത്ത് ഞൊറിഞ്ഞുടുക്കുന്ന ഒക്കും കൊളുത്തും, കുന്തപ്പയറ്റ്, ഘോഷയാത്ര, കുരവ, സംഘക്കളിയെ അനുകരിച്ചുള്ള മാര്‍ഗ്ഗംകളി എന്നിവ അക്കൂട്ടത്തില്‍ ചിലതുമാത്രം. വാസ്തവം ഇതായിരിക്കെ ഇതിനെ ‘പരമ്പരാഗത അടിച്ചുമാറ്റല്‍ രീതി’ എന്നുവിശേഷിപ്പിക്കുകയല്ലേ ഉചിതം?
ഒരു സംഭവം കൂടി: അടുത്തിടെ ആറ്റുകാല്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തിരുവില്വാമലയിലെത്തിയപ്പോള്‍ തിരുവല്ലായുടെ നാഥനായ തിരുവല്ലഭനെ കാണാന്‍ മോഹം. ക്ഷേത്രം സ്ഥിതിചെയ്യുന്ന കാവുംഭാഗം കവലയിലെത്തിയപ്പോള്‍ സ്വര്‍ണക്കൊടിമരം ഉയര്‍ന്നുനില്‍ക്കുന്നതുകണ്ട് അവിടേക്ക് നടന്നു. ചെന്നപ്പോള്‍ സെന്റ് ജോര്‍ജ് പള്ളിയും പള്ളിവക സ്വര്ണക്കൊടിമരവുമാണത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ പള്ളിയുടെ ചുമരില്‍ ഒരു പുത്തന്‍ ബോര്‍ഡ്: ‘അന്നദാനം.’
ഇനി കൂടുതല്‍ പറയേണ്ടതില്ലല്ലോ. അങ്ങനെ അന്നദാനം വരെ പള്ളിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ചുരുക്കത്തില്‍ സുരാജ് വെഞ്ഞാറമൂടം ഉല്ലാസ് പന്തളവും ചെയ്തുകൊണ്ടിരിക്കുന്നതുതന്നെയാണ് ക്രിസ്ത്യാനികള്‍ മറ്റൊരു വിധത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രസിദ്ധനടന്റെ പരസ്യവാചകം കടമെടുത്താല്‍ ‘ഹിന്ദുക്കളും അവരുടെ ആചാരങ്ങളുമില്ലാതെ ക്രിസ്ത്യാനിക്കെന്താഘോഷം?’
പ്രതികരിക്കാൻ ഇവിടെ എഴുതുക: