മലപ്പുറം: രജിസ്ട്രാര്‍ ജനറല്‍ ഓഫ് സെന്‍സസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ജാതി സെന്‍സസ് പ്രകാരം മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷം. കേരളത്തിലെ മറ്റ് ജില്ലകളില്‍ ഹിന്ദുക്കളുടെ എണ്ണമാണ് കൂടുതലെങ്കിലും മലപ്പുറത്ത് വിപരീതമാണ്. 41,12,920 ആണ് ജില്ലയിലെ ആകെ ജനസംഖ്യ. ഇതില്‍ 11,35,259 മാത്രമാണ് ഹിന്ദുവിന്റെ എണ്ണം. 28,88,849 ആണ് മുസ്ലിങ്ങള്‍. ക്രിസ്ത്യാനികള്‍ 81,556. ബാക്കി മറ്റുള്ളവരും.
ഹിന്ദു ജനസംഖ്യ ഗണ്യമായി കുറഞ്ഞിരിക്കുകയാണ് മലപ്പുറത്ത്. പക്ഷേ മൃഗീയ ഭൂരിപക്ഷമുള്ള മുസ്ലിം മതവിഭാഗത്തിനാണ് സര്‍ക്കാര്‍തലങ്ങളില്‍ എല്ലാ പരിഗണനയും ലഭിക്കുന്നത്. ഹിന്ദുക്കളെ ജില്ലയില്‍ പാടെ അവഗണിക്കുകയാണ്. ഭാരതത്തിലും, കേരളത്തിലും ജാതിസെന്‍സസ് പ്രകാരം ഹിന്ദുക്കള്‍ ഭൂരിപക്ഷമായതാണ് ഈ അവഗണനയുടെ കാരണം.
വിവിധ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെയും മത-ഭാഷ ന്യൂനപക്ഷങ്ങളുടെയും സംരക്ഷണത്തിനും അവരെ പൊതുധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും വേണ്ടി രൂപീകരിച്ച ന്യൂനപക്ഷ കമ്മീഷന് മലപ്പുറത്തെത്തുമ്പോള്‍ ഇവിടുത്തെ ന്യൂനപക്ഷത്തെ അവഗണിച്ച് ഭൂരിപക്ഷത്തിന്റെയൊപ്പം ചേരുന്നു.
പുതിയ ജാതി സെന്‍സസ് പ്രകാരം ഭാരതത്തിലും കേരളത്തിലും ഹിന്ദുക്കള്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ഈ സെന്‍സസ് റിപ്പോര്‍ട്ട് ഗൂഢലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ്. ന്യൂനപക്ഷ പ്രീണനത്തിന് പേരുകേട്ട യുഡിഎഫ് സര്‍ക്കാര്‍ തങ്ങള്‍ ചെയ്തത് ശരിയാണെന്ന് വരുത്തി തീര്‍ക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് തയ്യാറാക്കിയ കൈപ്പുസ്തകം ഒരു ഉദാഹരണമാണ്. അതില്‍ പറയുന്ന ചില ആനുകൂല്യങ്ങളെങ്കിലും മലപ്പുറത്ത് ഹിന്ദുക്കള്‍ ഇന്നത്തെ അവസ്ഥയില്‍ അര്‍ഹിക്കുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഒരു സമൂഹത്തില്‍ പിന്നാക്കാവസ്ഥയില്‍ നില്ക്കുന്ന വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തേണ്ടത് ഭരണകര്‍ത്താക്കളാണ്. പക്ഷേ മലപ്പുറത്ത് ഈ വാദങ്ങള്‍ക്കൊന്നും സ്ഥാനമില്ല. വനവാസി വിഭാഗത്തിന് അനുവദിച്ച സാമ്പത്തിക ആനുകൂല്യങ്ങള്‍ പോലും ജില്ലയിലെ ഭൂരിപക്ഷങ്ങള്‍ കൈക്കലാക്കുന്ന സ്ഥിതിയാണ് നിലവില്‍. 28 ലക്ഷം ജനങ്ങളുടെ ന്യായവും അന്യായവുമായ അവകാശങ്ങള്‍ നേടികൊടുക്കാന്‍ ജില്ലയില്‍ നാല് മന്ത്രിമാരും മൂന്ന് എംപിമാരുമാണുള്ളത്. സര്‍ക്കാര്‍ ഭൂമികള്‍ പോലും കയ്യേറുന്ന അവസ്ഥ, ഈ അതിക്രമങ്ങള്‍ നോക്കി നില്‍ക്കുകയല്ലാതെ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ല. സര്‍ക്കാരിന്റെ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍ രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: