കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമ പരമ്പരകള്‍ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി എംപി ഓം ബിര്‍ള പറഞ്ഞു. കണ്ണൂരില്‍ നടക്കുന്നത് സമാനതകളില്ലാത്ത അക്രമമാണ്.
തിരുവോണ നാളില്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മുകാര്‍ തകര്‍ത്ത വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന:സാക്ഷി മരവിച്ച നരാധമന്മാര്ക്ക് മാത്രമേ ഇത്തരം അക്രമങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളു. താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം കിരാതമായ അക്രമ പരമ്പരകള്‍ ആദ്യമായാണ് കാണുന്നത്.
പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ്. സംസ്ഥാന സര്‍ക്കാര്‍ നടപിയെടുക്കുന്നതില് വീഴ്ച വരുത്തിയാല്‍ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതൃത്വത്തോട് ആലോചിച്ചശേഷം കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ പഠിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: