ആലുവ: എടത്തലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം ആക്രമണം. അക്രമത്തില്‍ പരിക്കേറ്റ എടത്തല കള്ളിക്കാട്ടു കുടിയില്‍ രാജപ്പന്റെ മകന് അരുണ്‍ കുമാര്‍, ശിവഗിരിയില്‍ കുഞ്ഞപ്പന്റെ മകന് ജിത്തു എന്നിവരെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടത്തല 13-ാം വാര്‍ഡിലെ ശിവഗിരിയില്‍ കഴിഞ്ഞദിവസം രാത്രി 7 മണിയോടെയാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ രാജപ്പന്റെ വീടിനു സമീപത്ത് വെച്ച് വാണലക്കുടി പുത്തന്‍പുരയ്ക്കല്‍ അജേഷ്, മുണ്ടയ്ക്കല്‍ വീട്ടില്‍ സുരാജ്, മണലിമുക്കില്‍ വാടകയ്ക്കു താമസിക്കുന്ന അസീസ് അലി എന്നിവര്‍ അടങ്ങുന്ന അക്രമി സംഘമാണ് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചത്.
ഏറെ വര്‍ഷങ്ങളായി ഈ ഭാഗത്ത് മാര്‍ക്സിസ്റ്റുകാര്‍ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ്. കള്ളപ്രചാരണം നടത്തിയും കള്ളക്കേസില്‍പ്പെടുത്തിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത്. ബിജെപിയുടെ പ്രചരണോപകരണങ്ങള് അക്രമികള്‍ തകര്‍ത്തു.
ഇതേത്തുടര്‍ന്നുള്ള വാക്കേറ്റത്തെത്തുടര്‍ന്നാണ് അക്രമം നടന്നത്. അക്രമത്തിനുശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. അക്രമം നടത്തിയവരെ പിടികൂടണമെന്ന് ബിജെപി എടത്തല പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.കെ.മണിയന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: