കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ബോട്ട് അപകടത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ബിജെപി, സിപിഎം, കോണ്‍ഗ്രസ്സ് എസ്, വെല്‍ഫയര്‍പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ ഇതിനോടകം ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി. ആഗസ്റ്റ് 26 നടന്ന ബോട്ടപകടത്തില്‍ ഇതിനോടകം 11 പേര് മരിക്കുകയും 20 തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവം നിസാരവല്‍ക്കരിക്കാനാണ് സ്ഥലത്തെ എംപിയും കൊച്ചി കോര്‍പ്പറേഷനും ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
ബോട്ട് അപകടത്തേതുടര്‍ന്ന് സര്‍ക്കാര്‍ പൊതുപരിപാടികള്‍ നിര്‍ത്തിവെച്ചിട്ടും ഫോര്‍ട്ട് കൊച്ചിയില്‍ ആഘോഷമായി പൊതുപരിപാടി നടത്തിയത് എംപിയോടും, ജനപ്രതിനിധികളോടുമുള്ള ജനങ്ങളുടെ പ്രതിക്ഷേധത്തിന് ഇടയാക്കി. യാത്രബോട്ട് 31 വര്‍ഷം പഴക്കമുള്ളതാണെന്നാണ് വിവരാവകാസ നിയപ്രകാരം ലഭിച്ച മറുപടിയില്‍ നിന്ന് വ്യക്തമാവുന്നത്. അപകടം നടന്നതിന് ശേഷം മറ്റ് സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ കോര്പ്പറേഷന് അപകടത്തിലുള്ള ഉത്തരവാദിത്വമാണ് മറനീക്കി പുറത്ത് വന്നത്.
മതിയായ സുരക്ഷ സംവിധാനം ഒരുക്കിയുള്ള ബോട്ട് സര്‍വ്വീസും ജങ്കാര്‍ സര്‍വ്വീസും സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ ആരംഭിക്കണമെന്ന് ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. സര്‍വ്വീസ് നിലച്ചതോടെ വൈപ്പിന്‍ വിവാസികള്‍ രൂക്ഷമായ യാത്ര ദുരിതം നേരിടുകയാണ്.
മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള നടപടികളും സര്‍ക്കാര്‍ ഒരുക്കണമെന്നണ്് പ്രക്ഷോഭകര്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. ഈ ആവശ്യങ്ങളുന്നയിച്ച് സമരരംഗത്തേക്ക് പ്രദേശവാസികളെ നയിക്കുന്നത് നീതികേടായിരിക്കുമെന്ന് രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടു.ബോട്ടപകടത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചത് യാത്ര ബോട്ടിന്റെ കാലപഴക്കമാണ്. വള്ളം ഇടിച്ചതോടെ ബോട്ട് രണ്ടായി പിളരുകയായിരുന്നു. ബോട്ടില്‍ സുരക്ഷ സംവിധാനങ്ങളില്ലായിരുന്നു.
ബോട്ടിന് ഫിറ്റ്നസ് കൊടുത്തത് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് നീക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കൊച്ചി നഗരസഭ ഈ അപകടത്തില്‍ നേരിട്ട് ഉത്തരവാദിയാണ്. കരാറുകാരനാണ് ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നതെങ്കിലും സുരക്ഷകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടത് നഗരസഭയാണ്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ബോട്ട് അറ്റകുറ്റപണികള്‍ നടത്തി തുറുമുഖ വകുപ്പ് പരിശോധന നടത്തി രജിസ്ട്രേഷന് നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അപകടത്തില്‍പെട്ട ബോട്ട് പെയിന്റ് അടിച്ച് പുതുക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. കൊച്ചി തുറുമുഖ ട്രസ്റ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടല്‍ നിയമങ്ങള്‍ ലംഘിച്ച് യാനങ്ങള്‍ സഞ്ചരിക്കുന്നതിന് അനുവാദം നല്‍കിയതോടെ തുറുമുഖ ട്രസ്റ്റും കുറ്റവാളിയായി തീരുകയാണ്.
തുറുമുഖവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നില്‍ വീഴ്ച മറച്ച് വെക്കുകയാണ് ലക്ഷ്യമെന്ന് ആരോപണമുണ്ട്. അന്വേഷണം നടത്തുന്നത് അനുമതി നല്കിയ ഉദ്യോഗസ്ഥന്റെ റാങ്കില്‍ താഴേയുള്ള ഉദ്യോഗസ്ഥനാണ്. ഇത് ദുരൂപദിഷ്ടമായ നടപടിയുടെ ഭാഗമാണ് എന്നാണ് ആരോപണം.
ബോട്ട് അപകടത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട്വരണമെന്നും, കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും, സുരക്ഷിതമായ ബോട്ട് സര്‍വ്വീസ് പുനരാരംഭിക്കകയും ചെയ്യണമെന്നാണ് രാഷ്ട്രീയകക്ഷികളുടേയും പൊതു ജനങ്ങളുടേയും വികാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: