ഷിംല: ഹിമാചല്‍ പ്രദേശിലെ കിനോറില്‍ സ്വകാര്യ ബസ് 200 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 18 പേര് മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. ഷിംലയ്ക്ക് 185കിലോമീറ്റര്‍ അകലെ ഹിന്ദുസ്ഥാന്‍-ടിബറ്റ് ദേശീയപാതയില്‍ നാത്പയിലാണ് അപകടം. പതിനഞ്ചു പേര് സംഭവസ്ഥലത്തും മൂന്ന് പേര് ആശുപത്രിയിലേക്കുള്ള മാര്‍ഗമദ്ധ്യേയുമാണ് മരണമടഞ്ഞത്.
പരിക്കേറ്റവരെ ഭവനഗര്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ നാലു പേരെ രാംപൂരിലെ സിവില്‍ ആശപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. റാംപുരില്‍ നിന്ന് റേഖോഖ് പിയോയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും തെന്നിപ്പോയ ബസ് 200 മീറ്റര്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തില്‍ ബസ് പല ഭാഗങ്ങളായി തകര്‍ന്നിരുന്നു. പൂര്‍ണമായും തകര്‍ന്ന ബസില്‍നിന്നും നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും സഹായം ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.
യാത്രക്കാരിലേറെയും പ്രദേശവാസികളാണെന്നാണ് സൂചന. മരിച്ചവരില്‍ രണ്ടു പേര് പൊലീസുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: