തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരനുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചര്‍ച്ചയില്‍ മന്ത്രിമാരായ ആര്യാടന് മുഹമ്മദും വി.കെ ഇബ്രാഹിം കുഞ്ഞും പങ്കെടുക്കും. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടായതായും മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡിഎംആര്‍സി പിന്മാറുമെന്ന് അറിയിച്ച് ശ്രീധരന് സര്‍ക്കാരിനു കത്തയച്ചത് തെറ്റിദ്ധാരണകള്‍ മൂലമാണ്. സര്‍ക്കാരിനു ഇക്കാര്യത്തില്‍ ഒരു അവ്യക്തതയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ കാര്യത്തില്‍ സ്വീകരിച്ച അതേനടപടികള്‍ തന്നെയാവും സര്‍ക്കാര്‍ ലൈറ്റ് മെട്രോയുടെ കാര്യത്തിലും സ്വീകരിക്കുക. ശ്രീധരനെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ട് പോവുകയുള്ളൂ.
സര്‍ക്കാരിന്റെ ഭാഗത്ത് എന്തെങ്കിലും കുറവുകളുണ്ടായിട്ടുണ്ടെങ്കില് അത് നികത്തും. പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു അവ്യക്തതയും ഇല്ലെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. വടക്കന്‍ ജില്ലകളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അരങ്ങേറുന്ന പ്രദേശങ്ങളില്‍ നിയമവാഴ്ച ഉറപ്പുവരുത്തും. ഇതിനായി എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇ-സ്റ്റാമ്പിംഗ് ഓര്‍ഡിനന്‍സ് ഇറക്കാനും സ്പോര്‍ട്സ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരാനും മന്ത്രിസാഭായോഗം തീരുമാനിച്ചു. കൊച്ചി കാന്‍സര്‍ സെന്ററിനു ഭരണാനുമതി നല്‍കും. പൂവാറില്‍ പുതിയ തീരദേശ പോലീസ് സ്റ്റേഷന് തുടങ്ങാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: