ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ റാഫിയബാദിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നു സൈന്യം നടത്തിയ പരിശോധനയിലാണ് വെടിവയ്പ്പുണ്ടായത്.
സംഭവ സ്ഥലത്തേക്കു കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന് ഖായൂം നജറുമായി അടുത്ത ബന്ധമുള്ള ഇമിത്യാസ് ഉള്‍പ്പെട്ട രണ്ടംഗ സംഘമാണ് ഇവിടെ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചത്. രാഷ്ട്രീയ റൈഫിള്‍സ്, പൊലീസ് സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് ഭീകരരെ നേരിട്ടത്. ഭീകരര്‍ ഇരുവരും ജമ്മു കശ്മീര്‍ സ്വദേശികളാണ്.
സോപ്പോറിലെ ആക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇമിത്യാസ് ആണെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വിലയിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: