ആലപ്പുഴ: നഗരത്തില്‍ ഗതാഗതകുരുക്ക് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത് ജില്ലാ കോടതിക്കു മുന്നിലെ റോഡില്‍. റോഡിന്റെ മദ്ധ്യത്തില്‍ നിര്‍ത്തി ആളെക്കയറ്റിയിറക്കുന്ന ബസുകള്‍, നിന്ന നില്പ്പില് വട്ടം ചുറ്റുന്ന ഓട്ടോറിക്ഷകള്‍, നടപ്പാതയിലെ കൈയേറ്റവും അനധികൃത വാണിഭവും ട്രാന്‍സ്ഫോര്‍മറുകളും സ്റ്റേകമ്പികളും, പൊളിഞ്ഞ കാണകള്‍, ട്രാഫിക്സ്ഥലനാമ ബോര്‍ഡുകള്‍ മറയ്ക്കുന്ന ഫഌക്സ് ബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളും, താഴ്ന്നുകിടക്കുന്ന കേബിളുകള്‍.. എല്ലാം കൂടെ വാഹനയാത്രക്കാരെയും ആയിരക്കണക്കിനു സ്കൂള്‍ കുട്ടികള്‍ അടക്കമുള്ള കാല്‍നടക്കാരെയും വലയ്ക്കുന്നു.
അതിന്റെ ഫലമായി മിക്കപ്പോഴും തോണ്ടന്കൂളങ്ങര മുതല്‍ ജില്ലാകോടതി പാലം വരെ നീളുന്ന ഗതാഗതകുരുക്ക് അതിരൂക്ഷമാണ്.കോടതിയില്‍ യഥാസമയം എത്തുവാന്‍ കക്ഷികളും അഭിഭാഷകരും എറെ ബുദ്ധിമുട്ടുന്നു.
ന്യായാധിപന്മാരുടെ വാഹനങ്ങള്‍ക്കു തടസവുമുണ്ടാക്കാതിരിക്കാനുള്ള പോലീസ് സംവിധാനം കോടതിക്കു മുന്നിലും വാഹനങ്ങള്‍ക്കു മുന്നിലും എപ്പോഴും ഉള്ളതിനാല്‍ പൊതുജനങ്ങള്‍ തുടര്‍ച്ചയായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊന്നും അവര്‍ പലപ്പോഴും അറിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: