ആലപ്പുഴ: കയര്‍ ഫാക്ടറി തൊഴിലാളികളും ചെറുകിട ഉടമകളും നാളെ മുതല്‍ അനിശ്ചിതകാലം പണിമുടക്കും. എല്ലാ ഇനം തൊഴിലിന്റെയും കൂലി വര്‍ദ്ധിപ്പിക്കുക, ഉത്പന്നങ്ങളുടെയും വില പുതുക്കി നിശ്ചയിക്കുക, മാറ്റ് ആന്‍ഡ് മാറ്റിങ്സ് സംഘങ്ങളുടെ വായ്പ ഷെയറാക്കിമാറ്റി പ്രവര്‍ത്തനമൂലധനം നല്‍കുക, വിലസ്ഥിരതാപദ്ധതി കാര്യക്ഷമമായി നടക്കാക്കുക, കയര്‍ ഫാക്ടറി മേഖലയില്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീം നടപ്പാക്കുക, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക, കയര്‍ തൊഴിലാളി പെന്ഷന് 1000 രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കുന്നത്.
അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കിലെ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയനുകള്‍ ബിഎംഎസ്, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, ടിയുസിഐ യൂണിയനുകളും ചെറുകിട ഉടമകളുടെ സംഘടനകളും സംയുക്തമായാണ് പണിമുടക്കുന്നത്. പണിമുടക്കു വിജയിപ്പിക്കാനും അഞ്ചു മുതല്‍ ചരക്കുനീക്കം തടയാനും തീരുമാനിച്ചു. മേജര്‍ ഫാക്ടറി, സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സഥാപനങ്ങള്‍, ചെറുകിട ഫാക്ടറികള്‍, ഫിനിഷിങ് കേന്ദ്രങ്ങള്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലും തൊഴിലാളികള്‍ പണിമുടക്കും.
പണിമുടക്കിയ തൊഴിലാളികള്‍ 4ന് രാവിലെ അമ്പലപ്പുഴ, മുഹമ്മ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രകടനവും സമ്മേളനവും നടത്തുന്നതിന് സമര സമിതിയോഗം തീരുമാനിച്ചു. ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിഎസ്. മണി, ആര്. നാസര്‍, ജി. വേണുഗോപാല്‍, എന്‍.പി. കലമാധരന്, വി. മോഹന്‍ദാസ്, വി.സി. അലോഷ്യസ്, എന്‍. വേണുഗോപാല്‍, കെ.എസ്. വാസവന്, സി. എസ്. രമേശന്, ടി.ആര്. ശിവരാജന്, എം.ഡി. സുധാകരന്, സി.കെ. സുരേന്ദ്രന്, പി. സുരേന്ദ്രന്, സലിംബാബു, എം.പി. പവിത്രന്, അനില്‍ കുമാര്‍, കെ.കെ. ദിനമണി, വി.എം. ഹരിഹരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: