ആലപ്പുഴ: മൃതദേഹത്തെയും മതംമാറ്റാനുള്ള പെന്തക്കോസ്തു സഭയുടെ ശ്രമം ബന്ധുക്കളും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. ഈഴവ സമുദായത്തില്‍പെട്ട പട്ടണക്കാട് കോനാട്ടുശേരില് തേവര്‍കാട് ആനന്ദയാണ് ഇന്നലെ വൈകിട്ട് 3മണിയോടെ മരിച്ചത്. ഇവരുടെ മകളും മരുമകനും അടുത്തകാലത്തായി പെന്തക്കോസ്തു സഭയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മരിച്ച വിവരമറിഞ്ഞെത്തിയ പെന്തക്കോസ്തുകാര്‍ മൃതദേഹം പെന്തക്കോസ്തു ശ്മശാനത്തില്‍ സംസ്കരിക്കണമെന്നാവശ്യപ്പെട്ടു. മകളും മരുമകനും ഇതിന് ഒത്താശ ചെയ്തു. ഇതേത്തുടര്‍ന്ന് സംസ്കാരച്ചടങ്ങിനെത്തിയ എസ്എന്‍ഡിപി ശാഖാ നേതാക്കള്‍ മടങ്ങിപ്പോയി. എന്നാല്‍ ആനന്ദയുടെ ഭര്‍ത്താവും മറ്റു ബന്ധുക്കളും മൃതദേഹം ഹിന്ദു ആചാരപ്രകാരം സംസ്കരിക്കണമെന്ന് നിര്‍ബന്ധം ചെലുത്തി. ഇതേത്തുടര്‍ന്ന് ഹിന്ദു ഐക്യേവേദി ചേര്‍ത്തല താലൂക്ക് വൈസ് പ്രസിഡന്റ് എം.എസ്. രവീന്ദ്രന് നായര്‍, സിദ്ധാര്ത്ഥന്, മൂലയില്‍ രതീഷ് തുടങ്ങിയവരെത്തി പെന്തക്കോസ്തു സഭാ നേതാക്കളുമായി ചര്‍ച്ച നടത്തി മൃതദേഹം വീട്ടില്‍ തന്നെ ഹൈന്ദവാചാര പ്രകാരം സംസ്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: