ഷാങ്ഹായ്: സേവന മേഖല കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കനത്ത തിരിച്ചടിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ചൈനയിലെ വ്യവസായ മേഖലയും പ്രതിസന്ധിയില്‍. കഴിഞ്ഞ ആറര വര്‍ഷത്തിനിടെ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നു വ്യവസായ മേഖല. സാമ്പത്തിക ഏജന്‍സികളായ എഎന്‍എസ്, സിയാക്സിന്‍ തുടങ്ങിയവയാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ട് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. ഔദ്യോഗിക ഏജന്‍സികളും ഇവര്‍ക്കു സമാനമായ നിരീക്ഷണങ്ങള്‍ നടത്തുന്നത് സ്ഥിതി ഗുരുതരമെന്ന സൂചന നല്കുന്നു. ആഗസ്റ്റില്‍ നടത്തിയ സര്‍വേയുടെ കണക്കുകള്‍ ഇന്നലെയാണ് പുറത്തുവിട്ടത്.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് ആറര ശതമാനം കുറയുമെന്ന് കണക്കുകൂട്ടല്‍. ഏഴു ശതമാനമെങ്കിലുമായി നിലനിര്‍ത്തിയാല്‍ മാത്രമേ പ്രതിസന്ധി തരണം ചെയ്യാനാകൂയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സമ്മതിക്കുന്നു. ഉത്പാദനാനുപാതം ആഗസ്റ്റില്‍ 47.3 ശതമാനമായി താഴ്ന്നു. 2009 മാര്‍ച്ചിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്ക്. ഇതിനു മുന്‍പ് ജൂലൈയിലാണ് കുറവ് രേഖപ്പെടുത്തിയത്, 47.8. വ്യാവസായിക മേഖലയിലെ തൊഴില്‍ ലഭ്യത തുടരെ 22-ാം മാസവും താഴേക്ക്. രണ്ടാം മാസവും 46.6 ശതമാനമായി നിലനില്‍ക്കുന്നുവെന്ന് സിയാക്സിന്‍ ഇന്‍സൈറ്റ് ഗ്രൂപ്പിലെ ചീഫ് ഇക്കണോമിസ്റ്റ് ഹി ഫാന്‍ സാക്ഷ്യപ്പെടുത്തുന്നു. 2013 ആഗസ്റ്റ് മുതല്‍ 50.1 ശതമാനത്തില്‍ കൂടിയിട്ടില്ല.
സര്‍വീസ് സെക്റില്‍ സിയാക്സിന്‍ നടത്തിയ സര്‍വേയും ആശങ്കയുയര്‍ത്തുന്നു. ഈ മേഖലയില്‍ വളര്‍ച്ചാ നിരക്ക് 51.5 ശതമാനമായി താഴ്ന്നു. 2014 ജൂലൈ മുതല്‍ കഴിഞ്ഞ ജൂലൈ വരെ 53.8 ശതമാനം വളര്‍ച്ചാ നിരക്ക്. ഔദ്യോഗിക സര്‍വേ ഫലങ്ങളും ഈ കണക്കുകള്‍ ശരിവയ്ക്കുന്നു. സര്‍ക്കാര്‍ കണക്കില്‍ മൂന്നു വര്‍ഷത്തെ താഴ്ന്ന നിലയില്‍ വളര്‍ച്ച, 49.7 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: