കോട്ടയം: ചില ട്രേഡ്യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതുപണിമുടക്ക് ജനങ്ങളെ ദുരിതത്തിലാക്കി. നഗരപ്രദേശങ്ങളിലെ കച്ചവടസ്ഥാപനങ്ങളൊന്നും തുറന്നിരുന്നില്ല. അതേസമയം സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങി. റയില്‍വേ സ്റ്റേഷനില്വന്നിറങ്ങിയവര്ക്ക് ഓട്ടോറിക്ഷകളും പോലീസ് വാഹനങ്ങളും ആശ്രയമായി. കളക്ട്രേറ്റിലെ എല്ലാ ഓഫീസുകളിലും ഹാജര്‍നില കുറവായിരുന്നെങ്കിലും തുറന്നു പ്രവര്‍ത്തിച്ചു. അയര്‍ക്കുന്നത്തെ അറുമാനൂരില്‍ ചായക്കടകളും പലവ്യഞ്ജനകടങ്ങളും സമരക്കാര്‍ അടപ്പിച്ചു. എന്നാല്‍ പട്ടര്‍മഠം പാലത്തിനടുത്തുള്ള കള്ളുഷാപ്പ് തുറപ്പിച്ചു. ഇത് പ്രദേശവാസികളില്‍ വന്‍പ്രതിഷേധത്തിന് കാരണമായി.
മുണ്ടക്കയത്തെ പണിമുടക്ക് കിഴക്കന്‍ മലയോര മേഖലയില്‍ ഭാഗീകം. മുണ്ടക്കയം, കൂട്ടിക്കല്‍, ഏന്തയാര്‍, കോരുത്തോട് ടൗണുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. പാലായില്‍ സംയുക്ത ട്രേഡ് യൂണിയന് ആരംഭിച്ച ദേശീയ പണിമുടക്ക് പാലായില്‍ സമ്മിശ്ര പ്രതികരണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ചുരുക്കം ചില ഉരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: