ഹുബ്ബള്ളി: പ്രമുഖ പണ്ഡിതനും യുക്തിവാദിയുമായിരുന്ന ഡോ. എം.എം. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. കൊലപാതകത്തെ ആര്‍എസ്എസ് ശക്തിയായി അപലപിക്കുന്നു. ലാളിത്യത്തിന്റെ പ്രതീകമായിരുന്നു ഡോ. കല്‍ബുര്‍ഗി. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയുമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
കല്‍ബുര്‍ഗിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു, ആര്‍എസ്എസ് ഉത്തര കര്‍ണാടക പ്രാന്തകാര്യവാഹ് അരവിന്ദറാവു ദേശ്പാണ്ഡെ പ്രസ്താവനയില്‍ പറഞ്ഞു.
കര്‍ണാടക ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകികള്‍ മഹാരാഷ്ട്രയിലേക്ക് കടന്നതായി അന്വേഷണസംഘം കരുതുന്നു. വസ്തുതര്‍ക്കമാണ് കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആഗസ്റ്റ് 30 ന് ദാര്വാര്ഡിലെ വസതിയില്‍ കല്‍ബുര്‍ഗി അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. ഹംപിയിലെ കന്നഡ സര്‍വകലാശാല വൈസ്ചാന്‍സലറായിരുന്ന കല്‍ബുര്‍ഗിക്ക് 2006 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പുരാരേഖാ വിദഗ്ധനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: