ആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകവും പ്രതിമയും തകര്‍ത്ത സംഭവത്തില്‍ പുനരന്വേഷണം പ്രഹസനമാകുന്നു. കേസിന്റെ തുടക്കത്തില്‍ 5E0ന്നത പോലീസുദ്യോഗസ്ഥര്‍ നേരിട്ട് തെളിവുകള്‍ പലതും നശിപ്പിച്ച സാഹചര്യത്തില്‍ പോലീസ് തന്നെ വീണ്ടും കേസ് അന്വേഷിച്ചാല്‍ എന്തു പ്രയോജനമുണ്ടാകുമെന്നാണ് ചോദ്യം ഉയരുന്നത്.
സിബിഐ അന്വേഷിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാരും സ്മാരകത്തിന്റെ ഉടമസ്ഥരായ സിപിഎമ്മും സിബിഐ അന്വേഷണത്തില്‍ താത്പര്യം പ്രകടിപ്പിക്കാത്തത് ഒത്തുകളിയുടെ ഭാഗമാണെന്ന് ആക്ഷേപമുണ്ട്.
ക്രൈംബ്രാഞ്ച് എസ്പി ജി. ശ്രീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കേസിലെ ഒന്നാം പ്രതി ലതീഷ് ബി. ചന്ദ്രന്, രണ്ടാം പ്രതി പി. സാബു എന്നിവര്‍ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി വിശദീകരണം ആവ5E0്യപ്പെട്ടപ്പോള് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരുമാസം കൂടി സമയം വേണമെന്നാണ് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പാര്‍ട്ടി സ്ഥാപക നേതാവിന്റെ സ്മാരകം കത്തിച്ച കേസായിട്ടുപോലും ഈ കേസില്‍ കക്ഷിചേരാന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. നിസ്സാര സംഭവങ്ങള്ക്കുവരെ പാര്‍ട്ടിതല അന്വേഷണ കമ്മീഷനെ നിയോഗിക്കാറുള്ള സിപിഎം ഈ സംഭവത്തില്‍ ഇതുവരെ അന്വേഷണകമ്മീഷന് രൂപീകരിക്കാനും തയ്യാറായിട്ടില്ല. നേതാക്കളും അണികളും പരാതി നല്‍കിയിട്ടും സംസ്ഥാന നേതൃത്വം ഒളിച്ചുകളി തുടരുകയാണ്.
നേരത്തെ ക്രൈംബ്രാഞ്ച് എസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് സിപിഎമ്മുകാര്‍ തന്നെയാണ് സ്മാരകം കത്തിച്ചതെന്ന് കണ്ടെത്തിയത്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ഡിവൈഎഫ്ഐ നേതാവ് ലതീഷ് ബി. ചന്ദ്രന്, സിപിഎം കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റ5E0 സെക്രട്ടറി പി. സാബു, സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ദിപു, പ്രമോദ്, രാജേഷ് എന്നിവരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പ്രതികളെല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്.
കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ലോക്കല്‍ പോലീസിലെ ഉന്നതര്‍ തെളിവു നശിപ്പിക്കാന്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്തതായും കണ്ടെത്തിയിരുന്നു. അന്വേഷണം ഗൂഢാലോചന നടത്തിയ പ്രമുഖ സിപിഎം നേതാക്കളിലേക്ക് നീങ്ങിയതോടെ ഉന്നത ഇടപെടല്‍ ഉണ്ടാകുകയും അന്വേഷണം വഴിമുട്ടുകയുമായിരുന്നു. ഒരു പ്രമുഖ സമുദായ നേതാവും സിപിഎം നേതാക്കളെ കേസില്‍ നിന്ന് രക്ഷിക്കാന്‍ അവിഹിത ഇടപെടല്‍ നടത്തി.
നിലവില്‍ അന്വേഷണം നടത്തുന്ന സംഘത5E0തിലെ പലര്‍ക്കും ഈ സമുദായനേതാവുമായി അടുപ്പമുള്ളവരാണ്. ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് തന്നെ മറ്റ് ഇടപെടലുകളില്ലാതെ അന്വേഷിക്കാന്‍ അനുമതി നല്‍കുകയോ അല്ലാത്തപക്ഷം അന്വേഷണ ചുമതല സിബിഐക്ക് കൈമാറുകയോ ചെയ്താല്‍ മാത്രമേ ഗൂഢാലോചന നടത്തിയ ഉന്നതരെ വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിയൂ. സര്‍ക5E0കാരും സിപിഎമ്മും ഒത്തുകളിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിലപാടുകളാണ് നിര്‍ണായകമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: