കാസര്‍കോട്: യുഡിഎഫിലെ മുസ്ലിം ലീഗ് ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് ഡിസിസി അംഗവും, ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡണ്ടുമായ അഡ്വ. സദാനന്ദ റൈയും, മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറും ബ്ലോക്ക് സെക്രട്ടറിയുമായ കെ.ചന്ദ്രശേഖരയും കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഭാഷാ ന്യൂനപക്ഷങ്ങളെയും, സമുദായത്തെയും അവഗണിക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
ന്യുനപക്ഷ വര്‍ഗ്ഗീയ കക്ഷികള്‍ കൊണ്ഗ്രസിനെ അവരുടെ പാതയിലാക്കി വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കുകയാണ്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ ഇപ്പോള്‍ മുസ്ലിം ഏകാധിപത്യത്തിലൂടെ അദ്ധ്യക്ഷസ്ഥാനങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
പദവി ലഭിക്കുന്നത് വരെ ആദര്‍ശം പറയുകയും അതിനുശേഷം സ്വാര്‍ത്ഥ താല്പര്യക്കാരനായി മാറുകയുമാണ് കെപിസിസി പ്രസിഡണ്ട് വി.എം സുധീരനെന്ന് അവര്‍ കുറ്റപ്പെടുത്തി. അഴിമതിക്കാര്‍, വഞ്ചനാ കേസില്‍ ഉള്‍പ്പെട്ടവര്‍, ബാര്‍ ലൈസന്‍സില്‍ കോഴ വാങ്ങിയതിന് സസ്പെന്റ് ചെയ്യപ്പെട്ടവര്‍, കള്ളനോട്ട് കേസില്‍പ്പെട്ടവര്‍, പ്രസിഡണ്ടിന് വേണ്ടി ഒത്താശകള്‍ ചെയ്ത് കൊടുക്കുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സുധീരന് ഡിസിസി ഭാരവാഹികളെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഭാഷാ ന്യൂനപക്ഷക്കാരെ രണ്ടാം തരക്കാരായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് ഏറ്റവും കൂടിതല്‍ വരുമാനം ലഭിക്കുന്ന മധൂര്‍ ക്ഷേത്രത്തിന്റെ ബോര്‍ഡിലോ ഏരിയാകമ്മറ്റിയിലോ ഭാഷാ ന്യൂനപക്ഷക്കാര്‍ അംഗങ്ങളല്ല. ഡിസിസിയില്‍ ലീഗ് ഏകാധിപത്യപരമായി പെരുമാറുന്നത് കാരണം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പൊതു അജണ്ടകള്‍ രൂപീകരിക്കപ്പെടുന്നില്ലെന്ന് ചന്ദ്രശേഖര പറഞ്ഞു.
കോണ്‍ഗ്രസിനെ ലീഗിന്റെ തൊഴുത്തില്‍ കെട്ടുന്നതില്‍ പ്രതിഷേധിച്ചാണ് 36 വര്‍ഷമായ കെ.ചന്ദ്രശഖരയും, 20 വര്‍ഷമായി ഐന്‍ടിയുസി ജില്ലാ വൈസ് പ്രസിഡണ്ടായ അഡ്വ.കെ. സാദാനന്ദറെയും പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചത്. ഇവരുടെ രാജി വരും ദിവസങ്ങളില്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: