സൂറിച്ച്: പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യ ഒരുസ്ഥാനം മെച്ചപ്പെടുത്തി 155-ാം സ്ഥാനത്തെത്തി. പുതിയ റാങ്കിങ് അനുസരിച്ച് ആദ്യ ഏഴ് സ്ഥാനക്കാര്‍ക്കും മാറ്റമില്ല. അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു. ബെല്‍ജിയം, ജര്‍മ്മനി, കൊളംബിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രണ്ട് മുതല്‍ അഞ്ച്വരെയുള്ള സ്ഥാനങ്ങളില്‍. അതേസമയം ചരിത്രത്തിലാദ്യമായി വെയ്ല്‍സ് ഇംഗ്ലണ്ടിനെ പിന്തള്ളി. വെയ്ല്‍സ് ഒമ്പതാമതും രണ്ട് സ്ഥാനം നഷ്ടപ്പെട്ട ഇംഗ്ലണ്ട് പത്താമതുമാണ്. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി രണ്ട് സ്ഥാനം മുകളിലോട്ട് കയറി എട്ടാമതായി. നേരത്തെ ഇംഗ്ലണ്ടായിരുന്നു എട്ടാമത്.
ഏഷ്യന്‍ റാങ്കിങില്‍ ഇന്ത്യ 27-ാമതാണ്. ഇറാനാണ് ഒന്നാം സ്ഥാനത്ത്. ലോക റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ള ഏഷ്യന്‍ രാജ്യവും ഇറാന് തന്നെ. 40-ാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: