തിരുവനന്തപുരം: ഹിന്ദു നാമധാരികളെ ഉപയോഗിച്ച് മാര്‍ സ്ലീവ പദ്ധതി നടപ്പിലാക്കാനുള്ള ക്രിസ്തീയ സഭയുടെ ഗൂഢശ്രമാണ് തലസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം. സെക്രട്ടറി ജിജി തോംസണും ജില്ല കളക്ടര്‍ ബിജു പ്രഭാകറും ഈ പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. ഭരണപരമായ തീരുമാനമാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കാന്‍ കാരണമെന്ന് വിശ്വസിക്കുന്നില്ല.
തിരുവനന്തപുരം മേയറുടെ വത്തിക്കാന്‍ സന്ദര്‍ശനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജു പ്രഭാകറിന്റെ ഹിന്ദുവിരുദ്ധ നടപടിക്കെതിരെ തിരുമലയിലുള്ള കളക്ടറുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന് അനന്തയുടെ പേരില്‍ നഗര മാലിന്യം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സമീപത്തു കൂടെ ഒഴുക്കാനാണ് ശ്രമം നടക്കുന്നത്. നഗരമാലിന്യം വഹിച്ചു കൊണ്ടിരുന്ന ആമയിഴഞ്ചാന്‍ തോടിന്റെ പലഭാഗങ്ങളും ബിജുപ്രഭാകറിന്റെ കുടുംബക്കാരും ബന്ധുക്കളും കൈയടക്കി വച്ചിരിക്കുകയാണ്. ആറു ഏഴും അടി വീതിയുള്ള തോട് ചിലസ്ഥലങ്ങളില്‍ രണ്ടും മൂന്നും അടിയായി ചുരുങ്ങിയത് കാണാമെന്നും സ്വാമി ചൂണ്ടിക്കാട്ടി.
പാപ്പനംകോട് ഹൈവേക്ക് സമീപമുള്ള അനധികൃത കബര്‍ മാറ്റുന്നതിനായി ടെലിക്കോമിന്റെ ഭൂമി പിടിച്ചെടുത്ത കളക്ടറുടെ നടപടി പ്രതിഷേധാര്‍ഹമാണ്. തന്ത്രപ്രധാനമായ തീരുമാനങ്ങളും ട്രെയിനിങ്ങുകളും നടക്കുന്ന ടെലികോം ഭൂമിയില്‍ ജെസിബി ഉപയോഗിച്ച് അതിക്രമിച്ചു കടന്ന് പള്ളിനിര്മ്മിക്കാനുള്ള ബിജുപ്രഭാകറിന്റെ ശ്രമം ഏതു വിധേനയും തടയും.സുബ്രഹ്മണ്യ അയ്യര്‍ എന്ന വ്യക്തിയുടെ ഭുമി കൈയേറിയാണ് അനധികൃത കബര്‍ നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ലം ക്ഷേത്രത്തിനു സമീപം കെട്ടിക്കിടക്കുന്ന നഗരമാലിന്യത്തിനു കാരണം ഇടയാറിലെ പൊഴിമുറിക്കാത്തതുകൊണ്ടാണെന്ന് ഹിന്ദു ഐക്യവേദി പലപ്രാവിശ്യം കളക്ടറോടും ബന്ധപ്പെട്ട അധികൃതരോടും അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് കാര്യകാരീ സദസ്യന്‍ പി. സുധാകരന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: