മതേതരം എന്ന സാര്ത്ഥകമാകേണ്ട പദം പറഞ്ഞ് പറഞ്ഞ് ‘ഓട്ടക്കാലണ’യുടെ മൂല്യംപോലും ഇല്ലാത്ത ഒന്നാക്കി മാറ്റിയിരിക്കുന്നു. തികച്ചും സാധാരണക്കാരുടെ വികാരം. അത് ദൗര്‍ഭാഗ്യകരംതന്നെ. പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനി മുതല്‍ കേരള ലാറ്റിന്‍ കത്തോലിക്കാ സഭയുടെ മേധാവിവരെ മതേതരക്കാരാണെന്നാണ് അവകാശപ്പെടുന്നത്.
എറണാകുളം ജില്ലയില്‍ രക്തദാനത്തിനായി മതേതര വെബ്സൈറ്റ് രൂപീകരിക്കുന്നുവെന്ന വാര്‍ത്ത കണ്ടു. രണ്ടുലക്ഷം പേരുടെ ലിസ്റ്റ് ഡിവൈഎഫ്ഐ തയ്യാറാക്കുന്നതായും കണ്ടു. ഇവിടെ രക്തദാതാക്കളും ഉപയോക്താക്കളും മതേതരക്കാരാകണമല്ലോ! ഇതില്‍പ്പെടാത്തവര്‍ ആരാണെന്ന് ചിന്തിക്കണം.
2011 ലെ സാമൂഹിക-സാമ്പത്തിക-ജാതി സര്‍വ്വേയിലെ ജാതിരിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പുറത്തുവിടണമെന്ന് സിപിഎം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. മതേതരക്കാര്‍ക്ക് എന്തിനാണ് ജാതിതിരിച്ചുള്ള വിവരങ്ങള്‍? ഈ കാഴ്ചപ്പാടാണ് സംശയം ജനിപ്പിക്കുന്നതും മതത്തിന് മുകളിലാണോ ജാതി എന്ന ചിന്ത ഉയര്‍ത്തുന്നതും. ജയസാധ്യത മുന്നില്‍കണ്ട് തെരഞ്ഞെടുപ്പില്‍ ജാതി അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണമെങ്കില്‍ ഒരു കണക്ക് ആവശ്യമാണല്ലോ? ഇവിടെയാണ് പൊള്ളത്തരം വെളിയിലാകുന്നത്. അപചയത്തിന് കാരണം മറ്റൊന്നുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: