ആലുവ: എടത്തല പഞ്ചായത്തിലെ ശിവഗിരി വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകരെ സിപിഎംകാരും പോലീസും ചേര്‍ന്ന് കള്ളക്കേസില്‍ പ്രതികളാക്കി സംഘടനാപ്രവര്‍ത്തനം തടയുന്നതായി ബിജെപി ആരോപിച്ചു. കഴിഞ്ഞദിവസം ശിവഗിരി ഭാഗത്ത് ബിജെപി പ്രവര്‍ത്തകരായ രാജപ്പന്, മകന് അരുണ്‍, കുഞ്ഞപ്പന് എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് അവശരാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരെ പോലീസ് നിര്‍ബന്ധിപ്പിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ച് ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുക്കുകയും നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ റിമാന്റു ചെയ്യുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച വാര്‍ഡില്‍ ഇത്തവണയും സീറ്റു നിലനിര്‍ത്തും എന്ന് ഉറപ്പായതിനാല്‍ മനപൂര്‍വം പ്രശ്നം ഉണ്ടാക്കി. ബിജെപി പ്രവര്‍ത്തനം തകര്‍ക്കാനാണ് സിപിഎമ്മും പോലീസും ശ്രമിക്കുന്നത് എന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി ആരോപിച്ചു.
ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകരുടെ വീടുകള്‍ മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി, ജനറല്‍ സെക്രട്ടറി കെ.ജി.ഹരിദാസ്, എ. സെന്തില്‍ കുമാര്‍, എം.കെ.മണിയന്, വി.കെ.അനില്‍ കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: