ശാസ്താംകോട്ട: ഒമ്പത് മാസം മുമ്പ് സൗദ്യ അറേബ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ച് സംസ്കരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് പാലിറക്കത്ത് പടിഞ്ഞാറ്റതില്‍ ദേവദാസിന്റെ ഭാര്യ സീനയാണ് മരിച്ചത്. 2014 നവംബര്‍ 20നായിരുന്നു മരിച്ചതായി ബന്ധുക്കാര്‍ക്ക് വിവരം ലഭിച്ചത്. സൗദ്യ അറേബ്യയിലെ ഹസര്‍ അലഹത്തില് ഹോംനഴ്സായാണ് ഇവര്‍ ജോലിക്ക് പോയത്. വീട്ടുടമയായ അറബി ഇവരെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഇവര്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ഇവരെ ഗള്‍ഫിലേക്ക് അയച്ച ഓച്ചിറയിലെ ഏജന്‍സിയുമായി ബന്ധപ്പെടുകയും സീനയെ നാട്ടിലേത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സ്റ്റൗ പൊട്ടിത്തെറിച്ച് സീന മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സംസ്ഥാനമന്ത്രിമാര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒടുവില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സീനയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. മകന് അര്ജ്ജുന് ദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: