സിന്ധു ഇന്ന് ഓഫീസിലേക്കില്ല. അവളെ കാത്തുനിന്ന് വണ്ടികിട്ടാതെയുമിരിയ്ക്കില്ല. എന്നും അത് പതിവ് സംഭവമാണ്. ഇന്നവള്‍ ശ്രീകൃഷ്ണ ജയന്തിയുടെ തിരക്കിലാണ്. മീനുക്കുട്ടിയെ കൃഷ്ണനാക്കണമത്രേ. അതിനുവേണ്ടതെല്ലാം ഇന്നലെ വരും വഴിതന്നെ ശേഖരിച്ചിരുന്നു. രാത്രി ഏറെ വൈകിയാണ് ഒരു കിരീടം ഭംഗിയാക്കിയെടുത്തത്. മീനുക്കുട്ടിയും ഉറങ്ങാതെ ഒപ്പമിരുന്നു. അവളെ രാത്രി കിരീടം ചൂടിച്ചു, മൊബൈലില്‍ ചിത്രവുമെടുപ്പിച്ചാണവള് ഉറങ്ങിയതുതന്നെ.
മുപ്പത്തഞ്ചുവര്‍ഷം മുന്‍പുള്ള ഒരുചിത്രം ഇന്നും ചുവരിലുണ്ട്. മലേഷ്യയില്‍ നിന്നും വന്ന ഷാരടി മാഷുടെ മകനാണ് അതെടുത്തുതന്നത്. അന്ന് ഞാനായിരുന്നുശോഭയാത്രയിലെ ഏക കൃഷ്ണന്. അന്നൊക്ക എത്ര ബുദ്ധിമുട്ടിയാണ് ഒരു കൃഷ്ണനെ ഒരുക്കാന്‍.
എന്നാല്‍ എന്റെ കാര്യം അങ്ങനെയായിരുന്നില്ല. ഒരഷ്ടമിരോഹിണി ദിനത്തിലായിരുന്നു എന്റെ ചോറൂണ് നിശ്ചയിച്ചിരുന്നത്. അതിന്റെ തലേന്ന് കനത്ത പനി. ഫിക്സ് പൊലെ വന്നുവെന്നാണ് പറയുന്നത്. മാലു മുത്തശ്ശിക്ക് ആധിയായി. കാരണം ആറ്റുനോറ്റുണ്ടായ ആണ്‍തരിയായിരുന്നു ഞാന്‍. ദേവീടെ നടയ്ക്കല്‍ വച്ച് എനിയ്ക്ക് ചോറുനല്കാമെന്ന് നിശ്ചയിച്ചതും അതിന്നാലാണ്.
അസുഖത്തിന്റെ ആധികൊണ്ടിരുന്നനേരത്ത് എന്നെ കാലില്കിടത്തിയിരിക്കയാണ്. വഴിയിലൂടെ അന്ന് മൈക്ക് കെട്ടി നാളെ ശ്രീകൃഷ്ണജയന്തിയാണ് നാടെങ്ങുമുളള ബാലഗോകുലങ്ങള്‍ ബാലദിനമായിട്ട് ആചരിക്കുകയാണ്. കൃഷ്ണവേഷംകെട്ടിയ അമ്പാടിക്കണ്ണന് നയിക്കുന്ന ശോഭായാത്ര….. അതുകേട്ടമുത്തശ്ശി അന്നുനേര്ന്നു നടക്കാറായാല്‍ ചന്തൂനെക്കൊണ്ട് കൃഷ്ണവേഷം കെട്ടിക്കാമെന്ന്.
പിറ്റേന്നായപ്പോഴേയ്ക്കും എന്റെ പനിയെല്ലാം പമ്പകടന്നു. ഓടിക്കളിച്ചു തുടങ്ങി. കുറെക്കാലം ആലക്കാട്ടുകാവില് ഞാനായിരുനിനു ശോഭയാത്ര നയിക്കാന്‍. അന്നൊക്ക റോഡിന്റെ സ്ഥിതി പരിതാപകരമായിരുന്നു. എന്റെ കുഞ്ഞിക്കാലിന് അതൊന്നും ബാധകമല്ലായിരുന്നു.
ജോലിയുടെ ഭാഗമായി ശോഭയാത്രയിലൊന്നും പങ്കെടുക്കാന്‍ ഇന്നാവിന്നില്ലെന്നതിന്റെ വിഷമം ഉള്ളില്‍ കനത്തുകിടപ്പുണ്ട്. സിന്ധു കൃഷ്ണനെ ഒരുക്കുന്നതിന്റെ ചിന്തയിലാണ്. റോഡുമുഴുവന് കാവിത്തോരണമാണെങ്ങും എങ്ങിനെയെങ്കിലും ഉച്ചകഴിഞ്ഞ് ലീവെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: