ചേര്‍ത്തല: വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കോളേജ് പ്രിന്‍സിപ്പലിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് പറഞ്ഞു. പള്ളിപ്പുറം എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സ്പോട്ട് അഡ്മിഷന്റെ പേരില്‍ അനര്‍ഹരായ നിരവധി പേര്‍ക്ക് കോളേജില്‍ പ്രവേശനം നല്കി. പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ വന്‍തുക വാങ്ങിയാണ് പലരെയും പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അഡ്മിഷന് ചെന്ന ഈഴവ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും പ്രവേശനം നല്‍കില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തപ്പോള്‍ പ്രിന്‍സിപ്പല്‍ അമ്മയുടെ മുന്നില്‍ വെച്ച് കുട്ടിയെ മര്‍ദ്ദിച്ചതായും പ്രസ്താവനയില്‍ പറയുന്നു. മകനെ തല്ലുന്നത് കണ്ട അമ്മ ബോധരഹിതയായി വീണു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇവരെ ക്ലാസ് മുറിയില്‍ പൂട്ടിയിടുകയും കള്ളക്കേസില്‍ കുടുക്കി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്്തു.
എക്കണോമിക്സ് വിഭാഗത്തിലെ ഒരു അദ്ധ്യാപകനും പ്രിന്‍സിപ്പലുമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ടുവന്നതിന് വിദ്യാര്‍ത്ഥിനിയെ മൂത്രപ്പുരയില്‍ കയറി അസഭ്യം പറയുകയും 500 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തു. പലരും ഭയം കാരണം പരാതിപ്പെടാന്‍ മടിക്കുകയാണ്.
ചേര്‍ത്തലയിലെ ചില പോലീസുദ്യോഗസ്ഥരുടെ ഒത്താശയോടെ ഇയാള്‍ ഗുണ്ടാവിളയാട്ടം നടത്തുകയാണെന്നും, വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി കാമ്പസിനുള്ളില്‍ കാടത്തം നടത്തുന്ന പ്രിന്‍സിപ്പലിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: