ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരത്തില്‍ നടന്ന സംഘര്‍ഷത്തില്‍ തിങ്കളാമുറ്റം ആശാരിയയ്യത്ത് ശശിയുടെ മകന് സിജു (28) കൊലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുളക്കുഴ പെരിങ്ങാല മങ്ങാട്ട് വടക്കേതില്‍ രാജേഷ് (ബാബുമോന്-35) നെയാണ് ചെങ്ങന്നൂര്‍ എഎസ്പി ഡോ.അരുള്‍ ആര്.ബി. കൃഷ്ണയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം മാന്നാര്‍, കായംകുളം എന്നിവിടങ്ങളിലുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ രാവിലെയോടെ മാന്നാറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവിഭാഗവും തമ്മിലുളള അക്രമത്തില്‍ കൊലപാതകം, കൊലപാതക ശ്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കൊലപാതക കേസില്‍ എട്ടുപേരും കൊലപാതക ശ്രമത്തിന് മൂന്നുപേരും ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. പേരിശ്ശേരി പുതിയ വീട്ടില്‍ മനോജ് കുമാര്‍ (കൊച്ചുമോന്-35), പുലിയൂര് പേരിശ്ശേരി പാലത്തുംപാട്ടില്‍ ജോബിന് ജോര്‍ജ്ജ് (32), കീഴ്ച്ചേരിമേല്‍ മണിഭവനം വീട്ടില്‍ രതീഷ് രാജ് (24), അങ്ങാടിക്കല്‍ കണ്ടത്തില്‍ പ്രവീണ്‍ മുരളി (അപ്പു-32), അങ്ങാടിക്കല്‍ തുണ്ടത്തില്‍ പുത്തന്‍വീട്ടില്‍ കിരണ്‍ പ്രകാശ് (19), അങ്ങാടിക്കല്‍ കന്യാകോണില്‍ രാഗേഷ് ലാല്‍ (19), അങ്ങാടിക്കല്‍ കന്യാകോണില്‍ ബിനുവര്‍ഗീസ് (37) എന്നിവരെയാണ് കൊലപാതകക്കേസില്‍ അറസ്റ്റു ചെയ്തത്.
കൊലപാതകശ്രമത്തിന് കീഴ്ചേരിമേല്‍ ചരിവുപുരയിടത്തില്‍ രാജീവ് (37), സഹോദരന് രതീഷ് കുമാര്‍ (35), ചെങ്ങന്നൂര്‍ തിട്ടമേല്‍ മോഴിയാട്ട് ശ്യാം (രാഹുല്‍- 35) എന്നിവരെയും അറസ്റ്റു ചെയ്തു. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ നീര്‍വിളാകം സദ്ഗമയില്‍ ശരത് (32), ചെങ്ങന്നൂര്‍ തിട്ടമേല്‍ പുളിക്കയില്‍ വീട്ടില്‍ സ്കറിയ എബ്രഹാം(41) എന്നിവര്‍ തിരുവല്ല സ്വകാ ര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബീയര്‍ വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൊലപാതകകേസ്സില്‍ പന്ത്രണ്ടും, കൊലപാതകശ്രമത്തിനുമുള്ള കേസ്സില്‍ ഇനീ രണ്ട് പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും, ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും, പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: