ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മതില് രാഹുല്‍ ദ്രാവിഡിന്റെ പാത പിന്തുടര്ന്ന് മകനും റണ്‍മല തീര്‍ക്കുന്നു. ബെംഗളൂരുവില്‍ നടക്കുന്ന അണ്ടര്‍ 12 ക്രിക്കറ്റ് മത്സരത്തിലാണ് 9 വയസ്സുകാരനായ സമിത് ദ്രാവിഡിന്റെ ബാറ്റിന്റെ കരുതത് എതിര് ബൗളര്‍മാര്‍ അറിഞ്ഞത്. മല്യ അതിഥി ഇന്റര്‍നാഷണല്‍ സ്കൂളിനായി പാഡണിഞ്ഞ സമിത് ദ്രാവിഡ് 93 റണ്‍സാണ് ഡല്‍ഹി പബ്ലിക് സ്കൂളിനെതിരായ മത്സരത്തില്‍ അടിച്ചു കൂട്ടിയത്.
ഏഴ് റണ്‍സ് അകലെ വച്ച് ശതകം നഷ്ടമായെങ്കിലും ടീമിന് 61 റണ്‍സിന്റെ ഉജ്ജ്വല വിജയമൊരുക്കാന്‍ സമിത്തിനായി. ആദ്യം ബാറ്റ് ചെയ്ത മല്യ അതിഥി ഇന്റര്‍നാഷനല്‍ സ്കൂള്‍ 16 ഓവറില്‍ മൂന്നു വിക്കറ്റിന് ടീം 168 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി പബ്ലിക് സ്കൂളിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ദിവസം മറ്റൊരു മത്സരത്തില്‍ ഈ ഒന്പതുവയസ്സുകാരന് 77 റണ്‍സ് നേടിയിരുന്നു.
നിലവില്‍ ഇന്ത്യ എ ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡിനു സമിത്തിനെ കൂടാതെ അന്വെ എന്ന മകനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: