മുണ്ടക്കയം: ശബരിമല വനത്തില്‍ നിന്നുമെത്തിയ കാട്ടാന വീട് തകര്‍ത്തു. കോരുത്തോട് കൊമ്പുകുത്തി ഈറ്റപാലംകുഴി മാളിയേക്കല്‍ എംഎല്‍സി വിലാസിനിയുടെ വീടാണ് കഴിഞ്ഞ രാത്രിയില്‍ കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ ഒന്നരമാസമായി വിലാസിനി ഇവിടെ താമസമില്ലായിരുന്നു. എന്നാല്‍ സംഭവം ഉണ്ടാകുന്നതിന് തലേന്ന് ഇവിടെ വിലസിനി എത്തിയിരുന്നു. വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ദുരന്തമാണ് വഴിമാറിയത്.
സിമന്റ് കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച വീട് പൂര്‍ണ്ണമായും കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചു. വീട്ടിനുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ ആന സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ശബരിമല വനാതിര്‍ത്തി മേഖലയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കൊമ്പുകുത്തി മേഖലയില്‍ കാട്ടാന ശല്യം പലതവണ ഉണ്ടായിട്ടുണ്ട്. മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ സുരക്ഷ വലയങ്ങള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: