കൊച്ചി: കേന്ദ്രസര്‍ക്കാര്‍ രണ്ടായിരം കോടി മുടക്കി ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന കാന്‍സര്‍ സെന്റര്‍ പദ്ധതിയില്‍ കൊച്ചി കാന്‍സര്‍ സെന്ററിനെയും ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍സി കോര്പ്പറേഷന് തയ്യാറാക്കിയ പദ്ധതി രൂപരേഖ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
ഒരു കാന്‍സര്‍ രോഗ വിദഗ്ദ്ധനെയെങ്കിലും ഉള്‍പ്പെടുത്തി ജീവനക്കാരും രോഗ നിര്‍ണയ ഉപകരണങ്ങളുമായി ഔട്ട് പേഷ്യന്റ് വിഭാഗം മൂന്നു മാസത്തിനകം തുടങ്ങണമെന്നും ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും നവബര്‍ 6 നകം വിശദീകരണം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: