മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി യാത്രാബോട്ട് ദുരന്തത്തില്‍ കോണ്‍ഗ്രസിനുപുറമെ സിപിഎമ്മും പ്രതിക്കൂട്ടിലാകുന്നു. കൊച്ചിന് കോര്പ്പറേഷന് കീഴിലായി സര്‍വീസ് നടത്തിയിരുന്ന രണ്ട് യാത്രാബോട്ടുകളും ജങ്കാര്‍ സര്‍വീസ് നടത്തിപ്പും സ്വകാര്യമേഖലക്ക് കരാര്‍ നല്‍കിയത് എല്‍ഡിഎഫ് നേതൃത്വ നഗരസഭാ ഭരണമാണെന്നതും ബോട്ട് സര്‍വീസ് കരാറില്‍ ഘട്ടംഘട്ടമായി നിബന്ധനകള്‍ ലഘൂകരിച്ചതും സര്‍ക്കാര്‍ ഏജന്‍സികളെ ഒഴിവാക്കിയതും എല്‍ഡിഎഫ് ഭരണസാരഥ്യ കോര്പ്പറേഷന് തീരുമാനമാണെന്നതും സിപിഎമ്മിന്റെ ഇരട്ടത്താപ്പുനയമാണെന്ന് ജനകീയസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 1995 ല്‍ കൊച്ചിന് സര്‍വ്വീസിന് ബോട്ട് കൈമാറുകയും കുറഞ്ഞ നിരക്കില്‍ കരാര്‍ ഉറപ്പിക്കുകയും ചെയ്ത വേളയിലുയര്‍ന്ന വിവാദങ്ങളും സമരങ്ങളും അടിച്ചമര്‍ത്തിയാണ് എല്‍ഡിഎഫ് മുന്നേറിയത്. ആദ്യഘട്ടത്തില്‍ ശക്തമായ ജനകീയപ്രക്ഷോഭത്തിന് മുതിര്‍ന്ന പ്രതിപക്ഷം പിന്നീട് പിന്മാറിയതും ജനവഞ്ചനയാണ്. 15 വര്‍ഷം അധികാരത്തിയിരുന്നിട്ടും കരാറുകാരന് മുമ്പില്‍ ഇഴഞ്ഞുനീങ്ങി വാക്ക്പാലിച്ചില്ല. 2006 ല്‍ ഫെറി സര്‍വീസ് കിന്‍കോക്ക് നല്കാന് ശ്രമം തുടങ്ങിയപ്പോള്‍ കരാറുകാരന് വേണ്ടി ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി ആ നീക്കവും തള്ളിക്കളഞ്ഞു. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റൂട്ടിലെ ജങ്കാര്‍ സര്‍വീസ് നിരക്ക് വര്‍ധനവും സ്പെഷ്യല്‍ ട്രിപ്പിന്റെ പേരില്‍ കരാറുകാരന് ഇരട്ടി നിരക്ക്ഈടാക്കി സര്‍വ്വീസ് നടത്തുന്നു എന്ന പരാതിക്ക് മുന്നിലും കണ്ണടച്ച് ഒത്താശ ചെയ്ത് സിപിഎം ജില്ലാ-പ്രാദേശിക നേതൃത്വം ജനവഞ്ചനക്ക് കൂട്ടുനിന്നു. യാത്രാബോട്ടിന്റെ കാലപ്പഴക്കം ഉയര്‍ത്തി കോര്‍പ്പറേഷനെതിരെ സമരം നടത്തുന്ന എല്‍ഡിഎഫിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. കോര്പ്പറേഷന് ഭരണത്തിലിരുന്ന വേളയിലും തുടര്‍ന്നും മാധ്യമവാര്ത്തകളിലിടം നേടാന്‍ സമരാഹ്വാനം നടത്തുന്ന എല്‍ഡിഎഫ് കരാറുകാരന് മുമ്പില്‍ എന്നും ഇടയനെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: