കൊച്ചി: ഹിന്ദു ദൈവങ്ങളെ അടച്ചാക്ഷേപിച്ചും ഹൈന്ദവ ആഘോഷങ്ങളെ അവഹേളിച്ചും നടന്ന സിപിഎമ്മിന്റെ പുതിയ നയത്തെ സോഷ്യല്‍ മീഡയയില്‍ ജനം കളിയാക്കിക്കൊന്നു. ഓണാഘോഷത്തിന്റെ സമാപനമെന്ന പേരില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച സിപിഎം സംഘടന ബാലസംഘത്തിന്റെ പരിപാടിയെയാണ് ആക്ഷേപിച്ച് നശിപ്പിച്ചിരിക്കുന്നത്.
ന്യൂനപക്ഷത്തെ പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് നടന്നിട്ടും രക്ഷയില്ലെന്ന് വന്നതോടെ ഹിന്ദുക്കളെ പാട്ടിലാക്കാനാണ് ശ്രമമമെന്നും സിപിഎമ്മിനെവിമര്ശിക്കുന്നവര് ചൂണ്ടിക്കാട്ടുന്നു.
നാല് പതിറ്റാണ്ടായി കുട്ടികളുടെ ദേശീയ പ്രസ്ഥാനമായ ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലും ശോഭായാത്രകളിലും ഓരോ വര്‍ഷവും ജനപങ്കാളിത്തം കൂടിവരികയാണ്. ഇതാണ് സിപിഎമ്മിനെ വിറൡ പിടിപ്പിച്ചതും കൃഷ്ണ ജയന്തിയാഘോഷം തട്ടിക്കൂട്ടാന്‍ പ്രേരിപ്പിച്ചതും.
സിപിഎമ്മിനെ കളിയാക്കി വന്ന ഒരു ഫേസ് ബുക്ക് പോസ്റ്റ്
സഖാവ് കൃഷ്ണന്റെ ജന്മദിനം ഗംഭീരമായി ആഘോഷിക്കുക. കാളിയമര്‍ദ്ദനത്തില്‍ പങ്കെടുത്ത് പ്രസ്ഥാനത്തില്‍ സജീവമാവുകയും പിന്നീട് നടന്ന ഒട്ടേറെ സംഘട്ടനങ്ങളില്‍ പാര്‍ട്ടി പ്രതിനിധിയായി പോരാടുകയും വിജയം കൈവരിക്കുകയും ചെയ്ത ധീരനായ പോരാളിയായിരുന്നു സഖാവ് കൃഷ്ണന്. കുളിച്ചുകൊണ്ടിരുന്ന വനിതാ സഖാക്കളുടെ വസ്ത്രങ്ങള്‍ ഒളിപ്പിച്ച കേസില്‍ സഖാവ് സസ്പെന്‍ഷനിലായിരുന്നെങ്കിലും പിന്നീടുള്ള ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയില്‍ സജീവമായിരുന്നു, സഖാവ് കുചേലന്റെ അവില്‍പ്പൊതി സമരത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു സഖാവ് കൃഷ്ണന്. ബൂര്‍ഷ്വ ചിന്താഗതിക്കാരുടെ മനസുകളില്‍ സ്വാധീനം ചെലുത്താനുള്ള കഴിവ് വിസ്മരിക്കാവുന്നതല്ല. മഹാഭാരതയുദ്ധകാലത്ത് അര്‍ജ്ജുനന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ച് ട്രേഡ് യൂണിയന് രംഗത്തും സഖാവ് സജീവമായിരുന്നു. വര്‍ത്തമാനകാലസാഹചര്യത്തില്‍ ശ്രീകൃഷ്ണന് സഖാവിന്റെ ജന്മദിനത്തില് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്മരിക്കുന്നത് പ്രസ്ഥാനത്തിന് പ്രചോദനമാവട്ടെ……
സിപിഎമ്മിനെ പൂതനയോട് ഉപമിച്ചുള്ള മറ്റൊരു പോസ്റ്റ്
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പഠിപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ശ്രീകൃഷ്ണ ജയന്തിക്ക് നടത്തുന്ന ശോഭായാത്രകള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്, ഉണ്ണികണ്ണനെ വിഷം കലര്‍ത്തി മുലപ്പാലിലൂടെ കൊല്ലാന്‍ ശ്രമിച്ച പൂതനയുടെ മുഖം ആണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ശരിക്കും എന്താണ് സംഭവിച്ചിരിക്കുന്നത്? ഇനി യെച്ചൂരി അണ്ണന് ആരെയെങ്കിലും കണ്ട് ഉറക്കത്തില്‍ പേടിച്ചതാവുമോ?
ഒരു ചുവപ്പന്‍ ജന്മാഷ്ടമി
ഒരു ചുവപ്പന്‍ ജന്മാഷ്ടമി… ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പീലികള്‍, ചേതനയില്‍ നൂറു നൂറു പാഞ്ചജന്യമൂതവേ, പോരുവിന്‍ സഖാക്കളേ കാവി മുണ്ടുടുത്തിടാം കീറിപ്പോയ ചെങ്കൊടികള്‍ അഗ്നിയാലെരിച്ചിടാം ഓം..ലാല്‍സലാം…..ഓം…..ലാല്‍സലാം.. താടി വച്ച മാര്‍ക്സില്‍ നിന്ന്പീലി വച്ച കണ്ണനില്‍ കണ്ണ് വച്ച് നീങ്ങിടാം വോട്ട് ബാങ്ക് കൂട്ടരേ കളറ് പോയ ചെങ്കൊടി കടലിലങ്ങെറിഞ്ഞിടാം ശാഖയുണ്ട് അമ്പലത്തില്‍ ഒളിഞ്ഞിരുന്നു കണ്ടിടാം ഓം..ലാല്‍സലാം….. ഓം..ലാല്‍സലാം…..ഓം…..ലാല്‍സലാം
കളിയാക്കല്‍ രൂക്ഷമായതു കൊണ്ടാവാം കൃഷ്ണജയന്തിയല്ല തങ്ങള്‍ ആഘോഷിക്കുന്നതെന്നു പറഞ്ഞ് പിണറായി വിജയന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: